സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ: മുന്‍ പ്രസിഡന്‍റ് അറസ്റ്റിൽ
Sunday, October 20, 2024 7:26 AM IST
പരിയാരം: കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി ആത്മഹത്യ ചെയ്ത കേസിൽ മുൻ പ്രസിഡന്‍റ് അറസ്റ്റിൽ. സിഎംപി നേതാവും മുന്‍ പ്രസിഡന്‍റും ഡയറക്ടറുമായിരുന്ന തെക്കുമ്പാട്ടെ ടി.വി.രമേശനെ(56) പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

സൊസൈറ്റി ജീവനക്കാരിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

2023 ജൂലായ് 31 ന് രാവിലെ 11.30 നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്‍റെ താഴത്തെ മുറിയില്‍ സൊസൈറ്റി ജീവനക്കാരിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില്‍ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരിയുടെ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.


രമേശനാണ് തന്‍റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. നിസാരകാര്യങ്ങളുടെ പേരില്‍ രമേശന്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് അപമാനിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. സഹപ്രവര്‍ത്തകരോടും ഇത് പങ്കുവച്ചതായി അവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.