മുയ്യം രാഘവൻ ബലികൊടുത്തത് ജീവിതത്തിലെ പകുതി കാഴ്ചകള്‍
Monday, October 21, 2024 3:07 AM IST
ശ്രീകാന്ത് പാണപ്പുഴ

തളിപ്പറമ്പ്: വര്‍ഗീയ സംഘര്‍ഷത്തില്‍ നാട് കത്തിയെരിയാതിരിക്കാന്‍ പോലീസുകാരനായ മുയ്യം രാഘവന്‍ ബലികൊടുത്തത് തന്‍റെ ജീവിതത്തിലെ പകുതി കാഴ്ചകള്‍. 2004 ജനുവരി 22 ന് കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിനിടയില്‍ സോഡാക്കുപ്പി എറുകൊണ്ട് അന്ന് കാസർഗോഡ് ടൗൺ എസ്ഐയായിരുന്ന മുയ്യം രാഘവന് തന്‍റെ വലത്തേ കണ്ണാണ് നഷ്ടമായത്. എരിയാല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്രക്കിടെയാണ് അന്ന് പെട്ടെന്ന് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം കല്ലേറും സംഘർഷവും തുടങ്ങിയതോടെ ഇരുവിഭാഗത്തിന്‍റെയും നടുവിലേക്ക് ഓടിയെത്തിയ എസ്ഐ മുയ്യം രാഘവന്‍ സംഘര്‍ഷം തടയാന്‍ ശ്രമിക്കവേയാണ് വലത്തെ കണ്ണിന് സോഡകുപ്പികൊണ്ടുള്ള ഏറുകൊണ്ട് അദ്ദേഹം നിലംപതിച്ചത്. ഇതോടെ പരിഭ്രാന്തരായ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

മംഗളൂരു കെഎംസിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും റെറ്റിന തകര്‍ന്നതിനാല്‍ കണ്ണിന് കാഴ്ച പോയതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് രാഘവനെ ഹോസ്പിറ്റലിൽ സന്ദർശിച്ച ഇന്നത്തെ കോഴിക്കോട് എംപി കൂടിയായ എം.കെ രാഘവനാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്‍റണിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ചികിത്സക്കായി ചെന്നൈയിലെ ശങ്കര നേത്രാലയയിലേക്ക് കൊണ്ടുപോയത്.

പക്ഷെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി അവരും വിധിയെഴുതി. കാഴ്ച ബുദ്ധിമുട്ടുകൾ കാരണം മാനസികമായി തളര്‍ന്നുപോകുമായിരുന്ന ഈ ഘട്ടത്തില്‍ അന്നത്തെ കണ്ണൂര്‍ എസ്പിയും ഇന്നത്തെ എഡിജിപിയുമായ മനോജ് ഏബ്രഹാമാണ് തനിക്ക് താങ്ങായി മാറിയെതെന്ന് രാഘവന്‍ പറയുന്നു. മൂന്നു മാസത്തോളം പരിപൂര്‍ണ വിശ്രമത്തിലായ ഇദ്ദേഹത്തിന് കണ്ണൂര്‍ സ്‌പെഷല്‍ബ്രാഞ്ചില്‍ നിയമനം നല്‍കി. തന്‍റെ കീഴ് ജീവനക്കാരനായിട്ടും ഒരു സഹോദരനെ പോലെ ചേർത്തുപിടിച്ച മനോജ് എബ്രഹാമിനേയും തന്‍റെ സഹപ്രവർത്തകരേയും രാഘവൻ മറക്കാതെ ഇടനെഞ്ചിൽ കൊണ്ടുനടക്കുന്നുണ്ട്.


1971 ലായിരുന്നു മുയ്യം രാഘവൻ സർവീസിൽ കയറിയത്. 2008 ല്‍ ക്രൈംബ്രാഞ്ചില്‍ സിഐ ആയിട്ടാണ് വിരമിച്ചത്.വിരമിച്ചതിന് ശേഷം ഹൈക്കോടതിയിൽ കേസ് നടത്തിയാണ് തനിക്ക് അർഹതപ്പെട്ട നഷ്ടപരിഹാരമായ നാലുലക്ഷം രൂപ രാഘവൻ നേടിയെടുത്തത്. ഈ ഉത്തരവാണ് പിൽക്കാലത്ത് കർത്തവ്യനിർവഹണത്തിൽ പരിക്കേൽക്കുന്ന പോലീസുകാർക്ക് യഥാവിധി നഷ്ടപരിഹാരം ലഭ്യമാക്കാൻ ബദ്ധപ്പെട്ടെ അധികാരികളെ ശ്രദ്ധാലുവാക്കിയത്.

"" 20 വർഷമായി ഒരു കണ്ണിന് കാഴ്ചയില്ലെങ്കിലും ഒരിക്കൽ പോലും തനിക്കിത് ഒരു വിഷമമായോ കുറവായോ തോന്നുന്നില്ല. കാരണം അന്ന് തനിക്കിത് സംഭവിച്ചില്ലായിരുന്നെങ്കിൽ കാസർഗോഡ്‌ കത്തുന്ന തരത്തിലുള്ള ഒരു വർഗീയ കലാപമായി അത് മാറുമായിരുന്നു'' -രാഘവൻ പറയുന്നു. റിപ്പര്‍ ചന്ദ്രൻ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടെ പ്രമാദമായ നിരവധി കൊലക്കേസുകളുൾപ്പെടെയുള്ളവയുടെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്ന രാഘവന് 80 ലേറെ തവണ റിവാര്‍ഡുകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണ മികവിന് 1991 ൽ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ് ലഭിച്ചു. 1992 ൽമുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 70 വയസുകാരനായ ഇദ്ദേഹം കാര്‍ഷികമേഖലയില്‍ സജീവമാണ്.കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിക്കുന്നുണ്ട്. മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രസിഡന്‍റ്, മുയ്യം ഭാവന തീയറ്റേഴ്സ് പ്രസിഡന്‍റ്, തളിപ്പറമ്പ് ലയൺസ് ക്ലബ്, റിക്രിയേഷൻ ക്ലബ് മെംബർ കൂടിയാണ്. കെ.പാര്‍വതിയാണ് ഭാര്യ. രഞ്ജിത്ത്, ലിജിത്ത്, രാഖി എന്നിവരാണ് മക്കള്‍.