കണിക്കുന്നിലേത് പുലി തന്നെ; തെരച്ചിൽ തുടരുന്നു
Tuesday, October 22, 2024 3:20 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിനടുത്ത കണികുന്നിൽ കാണപ്പെട്ടത് പുലി കാൽപ്പാടുകൾ തന്നെയാണെന്നാണ് വനംവകുപ്പിന്‍റെ പരിശോധനയിൽ സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ട സാഹചര്യത്തിൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശന്‍റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശങ്ങളിൽ ഇന്നലെ രാത്രിയിൽ ആറ് സി സി ടി വി കാമറകൾ സ്ഥാപിച്ചു.

കാമറകളിൽ പതിയുന്ന വിഷ്വൽസ് പരിശോധിച്ച് മറ്റു നടപടികൾ സ്വീകരിക്കും. കൂടാതെ വനം വകുപ്പിന്‍റെ ആറളത്തെ ആർആർടിയിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഷൈൻ കുമാറിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘം ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തി. ഇതിലൂടെ പുലിയുടെ സഞ്ചാരപാത നിരീക്ഷിച്ച് ചീഫ് വൈൽഡ് വാർഡന്‍റെ സമ്മതത്തോടു കൂടി കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രിയും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. കാൽപ്പാടുകൾ കണ്ടെത്തിയ സമീപത്തെ കുറ്റിക്കാടുകൾ, അടച്ചിട്ട വീടുകൾ, ഇല്ലംപറമ്പുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്.

സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി. രാജീവൻ, വനം വകുപ്പ് വാച്ചർ ഷാജി ബക്കളം, ഫോറസ്റ്റ് റെസ്ക്യുവർ അനിൽ തൃച്ചംബരം തുടങ്ങിയവരും തെരച്ചിൽ സംഘത്തിലുണ്ടായിരുന്നു. പുളിമ്പറമ്പ് , കണിക്കുന്ന്, പുളിയോട്, ഇല്ലംപറമ്പ് , ചാലത്തൂർ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണിക്കുന്നിൽ പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പുലിയെ കണ്ടത്. കുപ്പം -കീഴാറ്റൂർ നിർദിഷ്‌ട ബൈപ്പാസിൽ കണിക്കുന്ന് ക്ഷേത്രത്തിന് സമീപത്തും പുലിയെ കണ്ടതായാണ് പറയുന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കാണപ്പെട്ടിരുന്നു. ഇന്നലെ രാവിലെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കാൽപ്പാടുകളിൽ ഒന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്ലാസ്റ്റർ ഓഫ് പാരീസിൽ അടയാളപ്പെ ടുത്തിവയ്ക്കുകയും ചെയ്തു. പ്രദേശത്ത് ജാഗ്രത പാലിക്കാൻ ഫോറസ്റ്റ് അധികൃതർ നാട്ടുകാർക്ക് നിർദേശം നല്കിയിട്ടുണ്ട്.