താളംതെറ്റി പഞ്ചായത്തുകളുടെ പ്രവർത്തനം
Sunday, October 20, 2024 7:26 AM IST
പെരുമ്പടവ്: സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനമായ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രധാന ഘടകമാണ് ഗ്രാമപഞ്ചായത്തുകൾ. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനു കാരണമാകുന്നു. എല്ലാ പഞ്ചായത്തുകളിലും നിരവധി ജീവനക്കാരുടെ ഒഴിവുകളാണുള്ളത്. ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയാൽ പകരമായി ജീവനക്കാരെ നിയമിക്കാത്ത അവസ്ഥയാണു നിലനിൽക്കുന്നത്. നടുവിൽ പഞ്ചായത്തിൽ പത്തോളം പേരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കുന്നത്.

പുതിയ നിയമനങ്ങൾ നടപ്പിലായതിനുശേഷം മാത്രമേ ഇവർക്ക് സ്ഥലം മാറിപ്പോകാൻ അനുവദിക്കൂ എന്നാണ് ഭരണസമിതിയുടെ തീരുമാനം. ഇപ്പോൾതന്നെ അസിസ്റ്റന്‍റ് സെക്രട്ടറി ഇല്ലാതായിട്ട് മൂന്നുമാസത്തിലേറെയായി. അതുപോലെ യുഡി ക്ലാർക്ക്, എൽഡി ക്ലാർക്ക് എന്നിങ്ങനെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ആലക്കോട് പഞ്ചായത്തിലും ഓവർസിയർ ഉൾപ്പെടെ ക്ലാർക്കുകളുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ചപ്പാരപ്പടവിലും സീനിയർ പോസ്റ്റിലുള്ള മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പോസ്റ്റുകൾ നികത്താനുണ്ട്. ജീവനക്കാർ കുറവായതിനാൽ ഉള്ള ജീവനക്കാർക്ക് ജോലിഭാരവും ഏറെയാണ്.


മലയോരമേഖലയിൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്‍ററുകളിൽ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആലക്കോട് പഞ്ചായത്തിൽ ഹെൽത്ത് സെന്‍ററിൽ മൂന്ന് ജെപിഎച്ച്എൻ ഒഴിവും നടുവിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ ഡോക്ടർമാരുടെ ഉൾപ്പെടെയുള്ള ഒഴിവുകളും നികത്താനുണ്ട്. നടുവിൽ ഹെൽത്ത് സെന്‍ററിൽ ദിവസവും 400 ഓളം രോഗികൾ വരുന്നതിൽ അവരെ ശുശ്രൂഷിക്കുന്നതിനായി രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഉച്ചവരെ ഒരു ഡോക്ടറും ഉച്ചയ്ക്കുശേഷം ഒരു ഡോക്ടറും എന്ന നിലയിൽ. ഉദ്യോഗസ്ഥരുടെ കുറവുമൂലം പഞ്ചായത്തുകളുടെ പല പ്രവർത്തികളും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാർ പറയുന്നു.