കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വഴിതടഞ്ഞ് ആക്രിസാധനങ്ങളും മരുന്നുകളും
Saturday, October 19, 2024 7:15 AM IST
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി ആക്രി സാധനങ്ങളും മരുന്നുകളും. നവീകരണത്തിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജിന്‍റെ പല ഭാഗത്തുനിന്നും പൊളിച്ചെടുത്ത ഇരുമ്പ്, ഉരുക്ക്, കുപ്പിച്ചില്ല് തുടങ്ങിയവയാണ് ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം നിലയിലെ വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നത്.

സർജറി ഒപി, ഓർത്തോ വിഭാഗം ഒപി, ശിശുരോഗ വിഭാഗം ഒപി, പ്രതിരോധ ചികിത്സാ വിഭാഗം ഒപി തുടങ്ങിയവയിലേക്ക് പോകുന്ന വരാന്തയിലാണ് ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വീൽചെയറും സ്ട്രെക്ചറും കൊണ്ട് ഈ വഴി പോകാൻ ജീവനക്കാരും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പകലും രാത്രിയും ഈ ഭാഗത്ത് വെളിച്ചം കുറവാണ്.

മെഡിക്കല്‍ കോളജിന് പുറത്ത് കെട്ടിട മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് ആരും കാണാതിരിക്കാന്‍ ആശുപത്രിയുടെ പല ഭാഗങ്ങളിലുമായി പഴയ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.


മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് കരാറുകാരന്‍റെ ഉത്തരവാദിത്വമാണെന്നും ഇക്കാര്യങ്ങള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന നവീകരണ പ്രവൃത്തികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. എസ്റ്റിമേറ്റ് പുതുക്കാതെ ഇനിയും പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കരാറുകാരന്‍ അറിയിച്ചതും ചേര്‍ത്തുവച്ചു നോക്കിയാല്‍ മെഡിക്കല്‍ കോളജിന്‍റെ പല ഭാഗങ്ങളും ആക്രി ഗോഡൗണുകളായി തുടരാനാണ് സാധ്യത കാണുന്നത്.