കളക്ടർക്കെതിരേ പ്രതിഷേധം തുടരുന്നു; കെഎ‌സ്‌യു, യുവമോർച്ച മാർച്ച് നടത്തി
Sunday, October 20, 2024 7:26 AM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയനെതിരേ പ്രതിഷേധം തുടരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിനു ശേഷം ഇന്നലെയാണ് അരുൺ കെ. വിജയൻ കളക്ടറേറ്റിലെത്തിയത്.

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി കളക്ടർ ഉൾപ്പെടെ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കാനായി ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത ഇന്നലെ കളക്ടറേറ്റിലെത്തിയ സാഹചര്യത്തിലാണ് കളക്ടറും എത്തിയത്. കളക്ടർക്കെതിരേ പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിനെ തുടർന്ന് കളക്ടറേറ്റിനു പുറത്തും അകത്തും രാവിലെ മുതൽ തന്നെ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

ഉച്ചകഴിഞ്ഞ് ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത കളക്ടറുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് കെഎസ്‌യു, യുവമോർച്ച പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പോലീസ് വലയം ഭേദിച്ച് കളക്ടറേറ്റിലേക്ക് ക‌ടന്ന പെൺകുട്ടികളടക്കമുള്ള കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. കളക്ടർ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് കെഎസ്‌യു കരിങ്കൊടികളും ഉയർത്തി.


പോലിസിനെ കബളിപ്പിച്ച് കളക്ടറേറ്റ് പരിസരത്ത് പലയിടത്തായി നിന്ന യുവമോർച്ച പ്രവർത്തകർ പെട്ടെന്ന സംഘടിച്ച് ബാരിക്കേഡ് തള്ളിമാറ്റി കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് മാറ്റി.

കളക്ടറേറ്റിൽ
സുരക്ഷ വർധിപ്പിച്ചു

കളക്ടർക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കളക്ടററ്റിന്‍റെ സുരക്ഷ ശക്തമാക്കി. കളക്ടറേറ്റിലും പരിസരത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കളക്ടറേറ്റ് കെട്ടിടത്തിന്‍റെ പ്രവേശന ഭാഗത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഓഫീസിന്‍റെ മുൻഭാഗം അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. കളക്ടറുടെ ചേംബറിന്‍റെ ഭാഗത്ത് അത്യാവശ്യക്കാരെ മാത്രമാണ് കയറ്റി വിടുന്നത്.