എഡിഎമ്മിന്‍റെ മരണം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: മാർട്ടിൻ ജോർജ്
Saturday, October 19, 2024 7:15 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സംശയങ്ങളുണ്ട്. കളക്ടറേറ്റിൽ സിപിഎമ്മിന്‍റെ ആജ്ഞാനുവർത്തി കളായ ഉദ്യോഗസ്ഥരിൽനിന്നു മാത്രമാണ് പോലീസ് മൊഴിയെടുക്കുന്നത്.

തുടക്കംതൊട്ട് പോലീസിനുമേൽ രാഷ്‌‌ട്രീയ സമ്മർദങ്ങളുണ്ട്. പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാമായിരുന്നിട്ടും അതു വച്ചു താമസിപ്പി ക്കുകയാണ് പോലീസ് ചെയ്തത്. നവീൻബാബുവിന്‍റെ സഹോദരൻ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് അമാന്തം പുലർത്തി. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ അതിനുത്തരവാദിയായ അന്നത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സണായ സിപിഎം വനിതാ നേതാവിനെ രക്ഷപ്പെടുത്താൻ സാജന്‍റെ കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്വേഷണം വഴിതിരിച്ചുവിട്ട സംഭവത്തിന്‍റെ ആവർത്തനം ഈ കേസിലും ഉണ്ടാകുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്.


മുൻകൂർ ജാമ്യത്തിനായി പി.പി. ദിവ്യ സമർപ്പിച്ച ഹർജിയിൽ ജില്ലാ കളക്ടറുമായി സംസാരിച്ച ശേഷമാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്ന് പറയുന്നുണ്ട്. കളക്ടർ വിളിച്ചതോ വിളിക്കാത്തതോ അല്ല വിഷയം. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പരാമർശങ്ങളാണ് ഇവിടെ വിഷയമായിട്ടുള്ളത്. ഒരുപാട് ഗൂഢാലോചനകൾ സംഭവത്തിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.

എഡിഎം മരിക്കുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്‍റെ കോൾ വിവരങ്ങളും അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും വിശദമായി പരിശോധിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.