കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് മാർച്ച്; സംഘര്‍ഷം
Tuesday, October 22, 2024 3:20 AM IST
പരിയാരം: എഡിഎം നവീൻ ബാബുവിന് പെട്രോൾ പമ്പിന്‍റെ എൻഒസിക്കായി കൈക്കൂലി നല്കിയെന്ന് വെളിപ്പെടുത്തിയ പ്രശാന്തനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് ഇന്നലെ രാവിലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന് ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഉടനെ യൂത്ത് കോൺഗ്രസ് നേതാവ് റിയാ നാരായണന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് കാമ്പസിനുള്ളിലേക്ക് തള്ളിക്കയറി. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍റെ ഹൈല്‍മെറ്റ് പിടിച്ചുവലിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ നെയിംപ്ലേറ്റും വലിച്ചുപറിച്ചു. ഏറെ നേരം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. മുതിർന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പോലീസിന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുല്‍ വച്ചിയോട്ടിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഡി.സിസി വൈസ് പ്രസിഡന്‍റ് സുദീപ് ജയിംസ്, ജന. സെക്രട്ടറി രാജീവന്‍ കപ്പച്ചേരി, റഷീദ് കവ്വായി, അക്ഷയ് മാട്ടൂല്‍, റിയ നാരായണൻ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കെതിരെയുമാണ് കേസ്.


ടി.വി. പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽനിന്നു പുറത്താക്കും വരെ സമരം തുടരുമെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന്പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രശാന്ത് സ്ഥിരം ജീവനക്കാരനല്ല എന്ന ന്യായീകരണമാണ് ബന്ധപ്പെട്ടവർ നടത്തുന്നത്. പ്രശാന്തിന് പരിയാരം മെഡിക്കൽ കോളജിൽ ചെയ്യുന്ന ജോലിക്ക് ശമ്പളം നൽകുന്നത് സർക്കാരല്ലേ ? സർക്കാരിൽനിന്ന് ശമ്പളം പറ്റി സ്വകാര്യ സംരംഭം തുടങ്ങുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. കൈക്കൂലി നൽകുന്നതും കുറ്റമാണെന്നിരിക്കേ കൈക്കൂലി നൽകിയെന്ന് പറയുന്ന ഒരാളെ സർക്കാർ സ്ഥാപനത്തിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

നേതാക്കളായ എം.പി. ഉണ്ണിക്കൃഷ്ണൻ, സുദീപ് ജയിംസ്, വി. രാജൻ, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, ബ്രിജേഷ് കുമാർ, ടി. ജയകൃഷ്ണൻ, നബീസ, ബിജു ഉമ്മർ, ഇ.ടി. രാജീവൻ, രാജീവൻ കപ്പച്ചേരി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.