പയ്യാവൂരിൽ കമുക് ഗ്രാമം പദ്ധതി പുരോഗമിക്കുന്നു
Monday, October 21, 2024 3:07 AM IST
ചന്ദനക്കാംപാറ: പയ്യാവൂർ പഞ്ചായത്തിന്‍റെ കമുക് ഗ്രാമം പദ്ധതി പുരോഗമിക്കുന്നു. ലഭിച്ച കമുകിൻ തൈകൾ കർഷകർ വീടുകളിലും പറമ്പുകളിലും പരിപാലിച്ചു തുടങ്ങി. കർഷകമിത്രത്തിന്‍റെ സഹകരണത്തോടെ 25,000 കമുകിൻ തൈകളാണ് പഞ്ചായത്തിലെങ്ങും കൃഷി ചെയ്യുന്നത്.
മലയോരത്തെ കാർഷിക മേഖലയിൽ മാറ്റം സൃഷ്ടിക്കാനും നൂതനപദ്ധതികൾ ആവിഷ്കരിക്കാനുമാണ് പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2023- ൽ കമുക് ഗ്രാമം പദ്ധതി നടപ്പാക്കിയത്.

ഓരോ വീട്ടുകാരും ഈ പദ്ധതിയെ സ്വീകരിച്ചുകഴിഞ്ഞു. മംഗളൂരുവിലും കാസർഗോട്ടും ഉള്ള തോട്ടങ്ങൾ സന്ദർശിച്ച് നല്ല ഇനങ്ങൾ തെരഞ്ഞെടുത്ത് ചതുരംപുഴയിലെത്തിച്ച് തൈകളാക്കി മാറ്റി തരംതിരിച്ചിരിച്ചാണ് വിതരണം ചെയ്തത്. 25 അംഗങ്ങളുള്ള കർഷകമിത്രം ഫാർമേഴ്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലായിരുന്നു വിതരണം ചെയ്തത്.


ഓരോ വീട്ടിലെയും സ്ഥല പരിമിതി കണക്കാക്കിയാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ കമുകിൻ തൈകൾ നൽകിയത്. മലയോരത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി ചെയ്യാവുന്ന ഒന്നാണ് കമുക്. കേരളത്തിൽ കൂടുതൽ പേരും കൃഷി ചെയ്യുന്ന ഇനമാണ് മംഗള. മംഗള കൂടാതെ മികച്ച വിളവ് തരുന്ന മറ്റ് കാസർഗോഡ് ഇനങ്ങൾ കൂടി ഉൾപ്പടുത്തിയിട്ടുണ്ട്.
ഭാവിയിൽ പയ്യാവൂർ കമുക് ഗ്രാമമായി മാറുമെന്ന പ്രതീക്ഷയിലാണ് കർഷകരും കർഷകമിത്രം ഫാർമേഴ്സ് ഗ്രൂപ്പും പയ്യാവൂർ ഗ്രാമ പഞ്ചായത്തും.