നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് നവജ്യോതിയിലെ താരങ്ങൾ
Sunday, October 20, 2024 7:26 AM IST
കണ്ണൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ മണ്ണിൽ നിന്ന് സിബിഎസ്ഇ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് എന്ന സ്വപ്നവുമായി എടത്തൊട്ടി നവജ്യോതിയിലെ വോളിബാൾ താരങ്ങൾ ഹരിയാനയിലേക്ക്. ഹരിയന കർന്നാളിലെ എസ്എസ് ഇന്‍റർനാഷണൽ സ്കൂൾ വേദിയാകുന്ന 17 വയസിൽ‌ താഴെയുള്ള പെൺകുട്ടികളുടെ വോളിബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാനാണ് വിദ്യാർഥികൾ പുറപ്പെട്ടത്. 22 മുതൽ 26 വരെയാണ് പോരാട്ടം.

സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാസർഗോഡ് നടന്ന സിബിഎസ്ഇ ക്ലസ്റ്റർ X മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കഴിഞ്ഞ പതിമൂന്നു വർഷങ്ങളിൽ തുടർച്ചയായി നോർത്ത് കേരള സഹോദയ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നവജ്യോതിയിലെ കുട്ടികൾ ആദ്യമായാണ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നത്.


ദേവിക ഉത്തമൻ, കെ.ജി. ശ്രീലക്ഷ്മി, വൈഖ ജെ. നമ്പ്യാർ, ജെനിറ്റ് ജിതിൻ, ആൻ മരിയ ജേക്കബ്, കാരൻ അന്ന തോമസ്, കെ. നിവേദ്യ, എം മാളവിക, ഇ. തീർഥ എന്നിവരാണ് ടീമിലുള്ളത്. കായികാധ്യാപകരായ പി. രാജേഷ്, കൊച്ചുറാണി വർഗീസ് എന്നിവരാണ് പരിശീലകർ. പ്രിൻസിപ്പലും അധ്യാപക -അനധ്യാപകരും വിദ്യാർഥികളും പിടിഎയും ടീമിന് വിജയാശംസകൾ നേർന്നു.