കോതമംഗലം രൂപതാ സംഘം സമരപ്പന്തൽ സന്ദർശിച്ചു
Friday, October 18, 2024 2:04 AM IST
കോതമംഗലം: വഖഫ് നിയമം മൂലം പ്രതിസന്ധിയിലായ മുനന്പം നിവാസികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കോതമംഗലം രൂപതാ സംഘം സമരപ്പന്തൽ സന്ദർശിച്ചു. രൂപതാ വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിലിന്‍റെ നേതൃത്വത്തിൽ വൈദികരും അല്മായരും ഉൾപ്പെടെയുള്ള സംഘമാണ് മുനന്പത്ത് എത്തിയത്.

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും, കോതമംഗലം രൂപതയുടെ പിന്തുണ മുനന്പത്ത് പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൂടെയുണ്ടെന്നും മോണ്‍. പയസ് മലേക്കണ്ടത്തിൽ പറഞ്ഞു.


600 ൽ അധികം കുടുംബങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്‍റെ കടമയാണെന്ന് യോഗം വിലയിരുത്തുകയും സമരപ്പന്തലിലെ ആളുകളോടൊപ്പം ജപമാല ചൊല്ലി പ്രാർഥിക്കുകയും ചെയ്തു. നിരാഹാര സമരത്തിന് നേതൃത്വം വഹിക്കുന്നവർക്ക് അഭിവാദ്യം അർപ്പിച്ച് റവ. ഡോ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത് എന്നിവർ പ്രസംഗിച്ചു.