‘കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണം’
Thursday, October 17, 2024 4:17 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് പോലീസ് സർജനെ നിയമിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കോതമംഗലത്തും സമീപപ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വഭാവിക മരണങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിധേയമാകേണ്ടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മൂവാറ്റുപുഴ, കളമശേരി ആശുപത്രികളെയാണ് ആശ്രയിക്കേണ്ടതായി വരുന്നത്.

മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ആളുകളും ഈ ആവശ്യവുമായി ആശുപത്രിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടും വളരെയേറെ കൂടുതലാണ്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അടിയന്തരമായി പോലീസ് സർജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുള്ളതായും യുഡിഎഫ് കൺവീനർ പറഞ്ഞു.