വൈപ്പിൻ ബ്ലോക്കിൽ ചുറ്റുമതിൽ വിവാദം പുകയുന്നു
Thursday, October 17, 2024 4:06 AM IST
വൈപ്പിൻ : ചുറ്റുമതിൽ വിവാദം സംബന്ധിച്ച വിഷയം അജണ്ടയിൽ ചേർക്കാതിരുന്നതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിൽ നിന്നും പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിനു പുതിയ ചുറ്റുമതിൽ നിർമിച്ചപ്പോൾ മൂന്ന് അടിയോളം വീതിയിലും 50 അടി നീളത്തിലും ഉള്ള ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തു വെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നേരത്തെ അതിർത്തി സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നതിനാൽ താലൂക്ക് സർവേയറെ കൊണ്ട് അളപ്പിച്ച് ചുറ്റുമതിൽ നിർമിക്കണമെന്ന് മുൻകമ്മിറ്റികളിൽ തീരുമാനം ഉണ്ടായിരുന്നു വത്രേ.

എന്നാൽ ഇത് ചെയ്യാതെയാണ് ഈ അടുത്ത് മതിൽ നിർമിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്നലെ ചേർന്ന കമ്മിറ്റിയിൽ വിഷയം അജണ്ടയായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തു നൽകിയെങ്കിലും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് കമ്മിറ്റി ബഹിഷ്കരിച്ചത്. തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പുറത്ത് കുത്തിയിരുന്നു.


വിഷയം ചർച്ച ചെയ്യാൻ ഭരണപക്ഷം തയാറാകാതിരുന്നത് ഇതിന്‍റെ പിന്നിലെ വൻ അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷിൽഡാ റിബറോ, ട്രീസ ക്ലീറ്റസ് എന്നിവർ ആരോപിച്ചു.