പാറ ഖനനത്തിനെതിരേ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു
Friday, October 18, 2024 2:04 AM IST
മൂവാറ്റുപുഴ: അപൂർവ ജീവജാലങ്ങളും സ്വഭാവിക വനവും നിറഞ്ഞ മയിലാടുംപാറയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് നിർത്തിവച്ച പാറഖനനം വീണ്ടും നടത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരേ സിപിഐ മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

മാറാടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വ്യാപിച്ചുകിടക്കുന്ന മയിലാടുംപാറ മലയിൽ നിന്നും കരിങ്കല്ല് കടത്താനുള്ള നീക്കത്തിനെതിരേ നേരത്തെ പ്രദേശവാസികൾ രംഗത്തുവന്നതോടെ ജില്ലാ കളക്ടർ ഇടപെട്ട് ഖനനം തടഞ്ഞിരുന്നു. ഇതോടെ നിലച്ച പാറപൊട്ടിക്കലാണ് വീണ്ടും പുനരാരംഭിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.

ആധുനിക യന്ത്രസാമഗ്രഹികളുടെ സഹായത്തോടെ ദിവസേന നൂറുകണക്കിന് ലോഡ് കരിങ്കല്ലാണ് ഇവിടെ നിന്നും നേരത്തെ പൊട്ടിച്ചു കടത്തിയത്. ഈ നില തുടർന്നാൽ ദിവസങ്ങൾക്കകം കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മലയും വെള്ളച്ചാട്ടവും, ഒരു പ്രദേശത്തിന്‍റെയാകെ കുടിവെള്ള സ്രോതസും ഇല്ലാതാകും.


ജൈവ വൈവിധ്യ രജിസ്റ്ററിൽ ഇടംപിടിച്ച സ്വഭാവിക വനപ്രദേശവും ഉൾകൊള്ളുന്ന മൈലാടുംപാറ മേഖലയിലെ പാറ ഖനനം പ്രദേശത്തിന്‍റെ പാരിസ്ഥിതിക സംതുലിതാവസ്ഥയ്ക്കു തന്നെ വിനയാകും. നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും മല തകർത്ത് ഖനനത്തിന് അനുമതി നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.

മയിലാടും പാറ, ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രമുൾകൊള്ളുന്ന അരുവിക്കൽ കാവ്, കായനാട് ചെക്ക്ഡാം, അരുവിക്കൽ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ എന്നിവ ഉൾകൊള്ളിച്ച് തയാറാക്കിയ ഹരിത ടൂറിസം പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണ് വനഭംഗിയോടു കൂടിയ മയിലാടുംപാറ തുരക്കാൻ ഖനന മാഫിയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്.

ഏറെ പരിസ്ഥിതിക പ്രാധാന്യമുള്ള മൈലാടിമലയിൽ പാറ ഖനനത്തിന് അനുമതി നൽകരുതെന്നും സിപിഐ മാറാടി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.