ആശുപത്രി മാലിന്യം തള്ളൽ: നടപടി വേണമെന്ന് നാട്ടുകാർ
Friday, October 18, 2024 2:04 AM IST
ആലുവ: എടയപ്പുറം - കൊച്ചിൻ ബാങ്ക് പിഡബ്ല്യുഡി റോഡിൽ ട്രാൻസ്ഫോർമർ പരിസരത്ത് രാത്രികാലങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായി പരാതി. മെഡക്കൽ ഹോട്ടൽ, വീട്ടുമാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ നടുറോഡിലും തൊട്ടടുത്ത തോട്ടിലേക്കും വരെ മാലിന്യം വലിച്ചെറിയുന്നു. കഴിഞ്ഞദിവസം പത്തോളം വലിയ പ്ലാസ്റ്റിക് കിറ്റുകളിൽ രക്തം പുരണ്ട തുണികളും മറ്റ് ആശുപത്രി മാലിന്യങ്ങളും തള്ളുകയുണ്ടായി. നാട്ടുകാർ തുറന്നു പരിശോധിച്ചപ്പോൾ ആലുവയിലെ ഒരു ആയുർവേദ സ്ഥാപനത്തിന്‍റെ മേൽവിലാസമാണ് ലഭിച്ചത്.

കൂടാതെ തൊട്ടടുത്ത് നിർമാണം നിലച്ച ഫ്ലാറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും നാട്ടുകാർ പറഞ്ഞു. ലഹരി വിൽപ്പനക്കാരുടെയും യുവതികൾ അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരുടെയും താവളമാണ്.


കുറച്ചു നാളുകൾക്കു മുമ്പ് തിരുവനന്തപുരത്തുനിന്നും പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയുടെ മൊബൈൽ ലൊക്കേഷൻ അന്വേഷിച്ച് പോലീസ് ഈ കെട്ടിടത്തിന്‍റെ പരിസരത്ത് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനവും നിരവധി വീടുകളും ഉള്ള ഇവിടെ പരിസരവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.

മാലിന്യം തള്ളിയ സ്ഥാപന ഉടമയ്ക്കെതിരെ കേസെടുക്കണമെന്നും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.എ. മുജീബ് ആലുവ ടൗൺ പോലീസിൽ പരാതി നൽകി.