പാലത്തിന്‍റെ കൈവരി തകർന്ന നിലയിൽ
Friday, October 18, 2024 2:04 AM IST
മൂവാറ്റുപുഴ : നഗര വികസനത്തിന്‍റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന് പൊതുമരാമത്ത് വകുപ്പ് തെരഞ്ഞെടുത്ത റോഡുകളിൽ ഒന്നിലെ പാലത്തിന്‍റെ കൈവരി തകർന്ന നിലയിൽ. വെള്ളൂർക്കുന്നം മുതൽ പി.ഒ. ജംഗ്ഷൻ വരെയുള്ള നഗര റോഡുവികസനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടതായി ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പ് റോഡ് ഫണ്ട് ബോഡ് പ്രൊജക്ട് മാനേജ്മെന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയമാണ് അറിയിപ്പ് പുറത്തുവിട്ടത്.

തൃപ്പൂണിത്തുറ, കോലഞ്ചേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ദേശീയ പാതയിൽ പെരുവുംമൂഴി പാലത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കായനാട്, മാറാടി വഴി മൂവാറ്റുപുഴ 130 ജംഗ്ഷനിലെത്തി കോട്ടയം, തൊടുപുഴ ഭാഗങ്ങളിലേക്ക് പോകണം. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാലികടവ് പാലം വഴി കിഴക്കേകരകൂടി തൊടുപുഴ - മൂവാറ്റുപുഴയിൽ പ്രവേശിക്കണം. എംസി റോഡിൽ പെരുന്പാവൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെള്ളൂർക്കുന്നത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇഇസി മാർക്കറ്റ് റോഡ് വഴി ചാലികടവ് പാലം കടന്ന് കിഴക്കേക്കര വഴി തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ എത്തിച്ചേരണം.


ഗതാഗത നിയന്ത്രണം ഇന്നലെ മുതൽ നടപ്പാക്കാനായിരുന്നു ആർടിഒ, പോലീസ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. പെരുന്പാവൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ട ഇഇസി മാർക്കറ്റ് റോഡിൽ കിഴുക്കാവിൽ തോടിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്‍റെ കൈവരികൾ തകർന്നതാണ് അപകട ഭീക്ഷണി ഉയർത്തുന്നത്. ഗതാഗത നിയന്ത്രണം പൂർണമായും നടപ്പാക്കുന്നതോടെ ഈ റോഡിൽ രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ടിവരും. വ്യാപാര സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്ത വിജനമായ സ്ഥലത്താണ് തകർന്ന കൈവരികൾ. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ ഈ ഭാഗം ഇരുട്ടിലാകും. പെരുന്പാവൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കുപുറമെ കോതമംഗലം, ഇരമല്ലർ റോഡുകൾ വഴി എറണാകുളം, ആലുവ റൂട്ടുകളിലേക്ക് പോകേണ്ട വാഹനങ്ങളും കീച്ചേരിപടി തിരിഞ്ഞ് ഇതുവഴിയാണെത്തുക. ഒരു വർഷത്തോളമായി കൈവരികൾ തകർന്നിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഗതാഗതം തിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടും കൈവരികൾ നന്നാക്കി അപകട ഭീക്ഷണി ഒഴിവാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.