നടക്കാവ് ജെ.ബി സ്കൂൾ പഠിപ്പിക്കും; രണ്ടിലയിലെ ആരോഗ്യശീലം
Thursday, October 17, 2024 3:57 AM IST
ഷിബു ജേക്കബ്

ഉദയംപേരൂർ: അധ്യാപകർ വിതയ്ക്കുന്ന അറിവിന്‍റെ വിത്തുകളിൽ നിന്നു ജീവിതവിജയത്തിന്‍റെ ഫലങ്ങൾ വിളവെടുക്കാൻ പരിശീലിക്കുന്നവരാണു വിദ്യാർഥികൾ. ഇവിടെ, ആരോഗ്യമുള്ള നല്ല നാളേയ്ക്കായി വിദ്യാലയ പരിസരത്തെ മണ്ണിൽ നല്ല വിത്തുകൾ പാകി, നൂറുമേനി വിളവെടുക്കുന്ന വിദ്യാർഥികൾ മാതൃകയാകുന്നു.

ഉദയംപേരൂർ നടക്കാവ് ഗവ. ജെ.ബി. സ്കൂളിലെ വിദ്യാർഥികളാണു പഠനത്തോടൊപ്പം കൃഷിയും പോഷകപ്രദമായ ആഹാരരീതിയും പരിചയപ്പെടുന്നതിനുള്ള നവപദ്ധതിയുടെ വക്താക്കൾ. "രണ്ടിലയിലെ ആരോഗ്യം' മൈക്രോ ഗ്രീൻ പദ്ധതി സ്കൂളിലും പുറത്തും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചെറുപയറും വൻപയറും രണ്ടില പരുവത്തിൽ വളർത്തിയെടുത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നൽകുന്നതാണു പദ്ധതി. വിദ്യാർഥികൾ തന്നെ കൃഷിയിലെ വിവിധ വിത്തുകൾ പാകി, പരിചരിച്ചു വളർത്തിയെടുക്കും. അവർ വീടുകളിൽ നിന്നും ഉപയോഗമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ കൊണ്ടുവന്ന് അതിൽ തുണി വിരിച്ചാണു പയർവിത്തുകൾ പാകുന്നത്.


ദിവസവും നനയ്ക്കുന്നതും മറ്റു പരിചരണവും വിദ്യാർഥികൾ തന്നെ. സ്കൂളിലെ പരിസ്ഥിതി ക്ലബിന്‍റെ ഭാഗമായി നടപ്പാക്കിയ പദ്ധതി വിജയകരമാണെന്നു പ്രധാനാധ്യാപിക പി.കെ. മിനി പറഞ്ഞു. പദ്ധതിയിലൂടെ വിളവെടുക്കുന്ന ഇലച്ചെടികൾ കുട്ടികളുടെ തന്നെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി, അവർക്കു പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുന്നു. കുട്ടികൾക്കു നെൽകൃഷിയെക്കുറിച്ച് അറിവ് പകരനായി സ്കൂൾ മുറ്റത്ത് ആരംഭിച്ച കരനെൽ കൃഷി കൊയ്ത്തിനു പാകപ്പെട്ടുവരുന്നു.

വൈവിധ്യമാർന്ന കൃഷിരീതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജമന്തിപ്പൂക്കളുടെ വിളവെടുപ്പിലും നൂറുമേനിയായിരുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ സ്കൂളിലെ 153 വിദ്യാർഥികളും "രണ്ടിലയിലെ ആരോഗ്യം' പദ്ധതിയിലും നെല്ല്, പൂവ് കൃഷികളിലും കൈകോർക്കുന്നുണ്ട്.