ട്രാഫിക് നിയമലംഘനം പതിവാക്കിയ കമിതാക്കൾ കുടുങ്ങി
Friday, October 18, 2024 2:04 AM IST
കാക്കനാട്: നമ്പർ പ്ലേറ്റിൽ കൃത്രിമം കാട്ടിയും ഹെൽമറ്റ് വയ്ക്കാതെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം കറങ്ങിനടന്ന കമിതാക്കളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. അങ്കമാലി സ്വദേശിനിയും ആലുവ സ്വദേശിയുമാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വലയിൽ കുടുങ്ങിയത്. ഇരുവരുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മറ്റു നിയമ ലംഘനങ്ങൾക്ക് 44,000 രൂപ പിഴയും റോഡ് സുരക്ഷാ ക്ലാസിൽ ഇരുവരും പങ്കെടുക്കാനും എൻഫോഴ്മെന്‍റ് ആർടിഒ കെ. മനോജ് ഉത്തരവിട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന ഡിയോ സ്കൂട്ടറിന്‍റെ നാലക്ക നമ്പറിലെ അവസാന അക്കം മായ്ച്ച് കളഞ്ഞാണ് ഓടിച്ചിരുന്നത്.


ഇവർ നടത്തിയ 35ലധികം നിയമലംഘനങ്ങളുടെ പിഴ അങ്കമാലി സ്വദേശിയായ മറ്റൊരാൾക്ക് ലഭിച്ചതിനെ തുടർന്ന് അയാൾ പരാതിയുമായി മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് നടത്തിയ അന്വേഷണത്തിൽ യഥാർഥ ഉടമയെ കണ്ടെത്തി ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ജനുവരി മുതൽ ഹെൽമറ്റ് വയ്ക്കാതെ പല ടൂറിസ്റ്റു കേന്ദ്രങ്ങളിലും കറങ്ങിയതായി ഇവർ പറഞ്ഞു. തുടർന്ന് ആർടിഒ ഇരുവർക്കുമെതിരെ പിഴയും ലൈസൻസ് സസ്പെൻഷനും ഉൾപ്പെടെ ഉത്തരവിടുകയായിരുന്നു.