കരിമ്പാറ മേഖലയിലെ കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തി
Friday, October 18, 2024 3:39 AM IST
നെന്മാറ: കരിമ്പാറ മേഖലയിൽ ദിവസങ്ങളായി കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും നാശം വരുത്തിയ കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തി.

ഇന്നലെ പുലർച്ചെയും കൃഷിയിടത്തിലെത്തിയ കാട്ടാനകൾ മരുതംചേരി ഷാജഹാന്‍റെ ചള്ളയിലുള്ള കൃഷിയിടത്തിലെ കുലച്ചുതുടങ്ങിയ 14 തെങ്ങുകൾ തിന്നുനശിപ്പിച്ചു. രാവിലെ ക്ഷീരകർഷകർ കാട്ടാനകൾ കൃഷിയിടങ്ങളിലൂടെ നടന്നുപോകുന്നതു കണ്ടെങ്കിലും വനപാലകസംഘം എത്തിയപ്പോൾ ആനയെ കണ്ടെത്താനായില്ല.

തുടർന്ന് ചള്ളമലയോര മേഖലയിൽ നടത്തിയ തെരച്ചിലിലാണു ആനക്കൂട്ടത്തെ എട്ടരയോടെ കണ്ടെത്തിയത്.

പടക്കംപൊട്ടിച്ചു തുരത്താൻ ശ്രമിച്ചപ്പോൾ കാട്ടാനകൾ ഉൾവനത്തിലേക്കു കടക്കുന്നതിനുപകരം സമീപപ്രദേശങ്ങളിലേക്ക് ഓടിമാറി വനപാലകസംഘത്തെ ഏറെനേരം ചുറ്റിച്ചു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ചള്ള, പുഞ്ചേരി, കൽച്ചാടി ദിശകളിൽ പടക്കംപൊട്ടിച്ചാണു കാട്ടാനകളെ ഉൾവനത്തിലേക്കു കയറ്റാൻ സാധിച്ചത്.


അരക്കുന്ന്, വെട്ടിച്ചാട്ടം, അയ്യപ്പൻകുന്ന്, ആലുംപതി വരിക്കൽ ഭാഗത്തേക്കാണ് മോഴയാനയെയും പിടിയാനയെയും ഓടിച്ചുകയറ്റിയത്. അഞ്ചുമണിക്കൂറോളം ആറംഗവനപാലകസംഘം വനമേഖലയിൽ ദൗത്യംതുടർന്നു.

നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്്ഷൻ ഫോറസ്റ്റർ ജയിനുലാബുദീൻ, ബിഎഫ്ഒ രതീഷ്, വാച്ചർമാരായ റഷീദ്, ബാലൻ, പോത്തുണ്ടി സെക്്ഷനിൽനിന്നും സെന്തിൽ, രമേഷ് എന്നിവരടങ്ങിയ സംഘമാണു കാട്ടാനകളെ തുരത്തി ഉൾവനത്തിലാക്കിയത്.