പാർട്ടിയിൽനിന്ന് പുറത്തായ ഏരിയ കമ്മിറ്റിയംഗം വഞ്ചകനെന്ന് സി.എൻ. മോഹനൻ
Friday, October 18, 2024 2:04 AM IST
കൊച്ചി: സിപിഎം ഏരിയാ കമ്മറ്റിയിൽനിന്നും പുറത്തായ വി.പി. ചന്ദ്രനെ വഞ്ചകനെന്ന് വിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ. പൂണിത്തുറ ലോക്കൽ കമ്മറ്റിയിൽ നടന്ന പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയുടെ നേതൃത്വത്തിൽ പേട്ടയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഞ്ചകൻ, ചതിയൻ, കൂടെ നിൽക്കുന്ന ആളുകളെ ഒറ്റുകൊടുത്ത് ചതിച്ച് അവരെ കൊലയ്ക്ക് കൊടുക്കാൻ ശ്രമിച്ചയാളാണ് വി.പി. ചന്ദ്രനെന്ന് സി.എൻ.മോഹനൻ പറഞ്ഞു. പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ള എട്ടു പേരെയും പാർട്ടി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന ചന്ദ്രനെയും പാർട്ടി പുറത്താക്കിയിരിക്കുകയാണെന്നും തീരുമാനമെടുക്കുന്നതിന് മുന്പ് ചുരുങ്ങിയത് ഒന്നര വർഷക്കാലം ഇവർക്ക് ഇത് തിരുത്തിവരാനായിട്ടാവശ്യമുള്ള അവബോധം പാർട്ടി കമ്മിറ്റിയിലും ജനറൽ ബോഡിയിലും വ്യക്തിപരമായും നേരിട്ട് കണ്ടും സമയം കൊടുത്തുവെന്നും കൂടാതെ പാർട്ടി പരിശോധിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.