പായ്ക്കറ്റ് പലഹാരം കഴിച്ച ബാലികയുടെ നാവിൽ പൊള്ളലേറ്റു
Friday, October 18, 2024 2:57 AM IST
മുക്കം: പ്രമുഖ കന്പനിയുടെ പായ്ക്കറ്റ് പലഹാരം കഴിച്ച പത്തു വയസുകാരിക്ക് വായിലും നാവിലും പൊള്ളലേറ്റതായി പരാതി. ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് കൊടിയത്തൂർ പഞ്ചായത്തിൽ പ്രസ്തുത കന്പനിയുടെ പായ്ക്കറ്റ് പലഹാരം വിൽപ്പന നടത്തുന്നത് തടയുകയും കടയിലുള്ളത് എടുത്തു മാറ്റുകയും ചെയ്തു. ചെറുവാടിയിലെ ഒരു ബേക്കറിയിൽ നിന്നാണ് 10 വയസുകാരി അഞ്ചു രൂപ വിലയുള്ള സ്നാക്സ് വാങ്ങി കഴിച്ചത്. രാത്രിയോടെ വയറുവേദനയും പനിയും ബാധിച്ചതിനെ തുടർന്ന് കൊടിയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി പരിശോധിച്ചു. വായിൽ പുണ്ണ് രൂപപ്പെട്ടിരുന്നു.

ചുണ്ടിലും നാവിലും പൊള്ളലേറ്റതു പോലെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു കെഎംസിടി മെഡിക്കൽ കോളജിൽ വച്ച് നടത്തിയ പരിശോധനയിലാണ് പലഹാരത്തിൽനിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റതാണെന്ന് മനസിലായത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, ജഐച്ച്ഐമാരായ ദീപിക, രമേശൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ എന്നിവരും ഭക്ഷ്യ സുരക്ഷാ വിഭാഗവും വീട്ടിലെത്തി വിവരങ്ങൾ ആരായുകയും തുടർന്ന് കടകളിൽ പരിശോധന നടത്തുകയും ചെയ്തു.


കുട്ടി കഴിച്ച പലഹാരത്തിന്‍റെ സാന്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷമേ നിജസ്ഥിതി അറിയാനാവൂ എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ഡോ. അനു പറഞ്ഞു.