നഗരത്തിലെ പൊതുശൗചാലയങ്ങളുടെ മുഖച്ഛായ മാറുന്നു
Thursday, October 17, 2024 3:57 AM IST
കൊച്ചി: അസഹനീയമായ ദുര്‍ഗന്ധവും വൃത്തിഹീനമായ സാഹചര്യങ്ങളുമായി അറപ്പോടെ മാത്രം ആളുകള്‍ കയറിയിരുന്ന പൊതുശൗചാലയങ്ങളുടെ മുഖച്ഛായ മാറുന്നു.

അധുനിക സൗകര്യങ്ങളോടെ മനോഹരമാക്കിയ അകത്തളങ്ങള്‍ക്ക് പുറമേ വിശ്രമിക്കാനും ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ സൗകര്യങ്ങളുള്ള പൊതുശൗചാലയങ്ങളാണ് നഗരത്തില്‍ പലയിടങ്ങളിലായി വിവിധ ഏജന്‍സികളുടെ സാമ്പത്തിക സഹായത്തോടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ജിസിഡിഎയുടെ നേതൃത്വത്തില്‍ നിര്‍മിച്ച അഞ്ച് ശൗചാലയങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.

വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൃത്തിയുള്ളതും നൂതനവുമായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള അഞ്ചിടങ്ങളില്‍ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. മറൈന്‍ ഡ്രൈവിലും കലൂര്‍ സ്റ്റേഡിയത്തിലും രണ്ടു വീതവും അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഒന്നും ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിച്ചിട്ടുള്ളത്.

മറൈന്‍ ഡ്രൈവ്, അംബേദ്കര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ കഫറ്റീരിയയും ഉള്‍പ്പെടുന്നു. രണ്ട് കോടിയോളം രൂപയാണ് നിര്‍മാണചെലവ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി ആധുനിക സൗകര്യങ്ങളോടെയുള്ള നാല് ടോയ്‌ലറ്റുകളും യൂറിനലുകളും പ്രത്യേകം വാഷ് ഏരിയയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറൈന്‍ ഡ്രൈവിലും അംബേദ്കര്‍ സ്റ്റേഡിയത്തിലും രണ്ടുനിലകളിലായാണ് ബ്ലോക്ക് നിര്‍മിച്ചിട്ടുള്ളത്. താഴെ നിലയില്‍ ടോയ്‌ലറ്റ് സൗകര്യവും മുകളിലെ നിലയില്‍ കഫറ്റീരിയ സൗകര്യവുമാണ്.


കൃത്യമായ ഇടവേളകളില്‍ ക്ലീനിംഗ് ഉറപ്പാക്കുന്നതിനുമായി ടോയ്‌ലറ്റുകളുടെ പരിപാലന കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

ജിസിഡിഎയുടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ സാമ്പത്തിക സഹായത്തോടെ ജിസിഡിഎ പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. നഗരത്തില്‍ അഞ്ചിടങ്ങളിലായി നിര്‍മിച്ച പൊതു ശുചിമുറി സമുച്ചയങ്ങളുടെയും ഉദ്ഘാടനത്തോടൊപ്പം കലൂര്‍ മാര്‍ക്കറ്റിന്‍റെ നവീകരണ പൂര്‍ത്തീകരണ പ്രഖ്യാപനം, കലൂര്‍ മാര്‍ക്കറ്റ് റോഡിന്‍റെയും എന്നിവയാണ് നടക്കുക.

ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, കെ.ജെ. മാക്‌സി, പി.വി. ശ്രീനിജന്‍, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിഎസ്എംഎല്‍ സിഇഒ ഷാജി വി. നായര്‍,

കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ, കൊച്ചി നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷ്‌റഫ്, കൗണ്‍സിലര്‍മാരായ ആഷിത യഹിയ, ദീപ്തി മേരി വര്‍ഗീസ്, മനു ജേക്കബ്, സുധ ദിലീപ്കുമാര്‍, രജനി മണി തുടങ്ങിയവര്‍ പങ്കെടുക്കും.