‘ചുറ്റുമതില്‍ വിവാദം: ബ്ലോക്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം’
Friday, October 18, 2024 2:04 AM IST
വൈപ്പിന്‍: ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് ഒരു പരാതി പോലും നല്‍കാതെ ബ്ലോക്ക് പഞ്ചായത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തുളസി സോമന്‍ അറിയിച്ചു. കുഴുപ്പിള്ളി വില്ലേജ് ഓഫീസര്‍ തന്ന സ്കെച്ച് പ്രകാരം നിലവിലുള്ള മതിൽ വന്നുനിൽക്കുന്നിടത്തു നിന്ന് നേരെ തന്നെയാണ് ബാക്കിഭാഗത്തും മതില്‍ കെട്ടാന്‍ ആരംഭിച്ചത്.

എന്നാൽ ബ്ലോക്കിന്‍റെ ഭൂമി മതിലിനു പുറത്തായി എന്ന പരാതി ഉയർന്നപ്പോൾ തന്നെ പണി നിര്‍ത്തിവക്കുകയും ഭൂമി താലൂക്ക് സര്‍വെയറെക്കൊണ്ട് അളന്നു തിട്ടപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. എന്നാൽ അളന്ന് തിട്ടപ്പെടുത്തുന്നതിനു ക്ഷമ കാണിക്കാതെ പ്രതിപക്ഷം നടത്തുന്ന സമരം പ്രഹസനമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിൽനിന്ന് ഇവർ ഇറങ്ങിപ്പോയെന്നും പ്രസിഡന്‍റ് ആരോപിച്ചു.