ആലുവ റെസ്റ്റ് ഹൗസ് തിരിച്ചെടുക്കൽ നടപടികൾ തുടങ്ങി
Friday, October 18, 2024 2:04 AM IST
ആലുവ: 30 വർഷത്തേക്ക് പാട്ടത്തിനു നല്‍കിയ ആലുവ പൊതുമരാമത്ത് വകുപ്പിന്‍റെ റെസ്റ്റ് ഹൗസ് പാട്ടക്കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി. മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ കരാറാണ് കരാർ ലംഘനങ്ങളെ തുടർന്ന് റദ്ദാക്കിയത്.

റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കരാർപ്രകാരം നൽകേണ്ട പണയത്തുക ആദ്യഘട്ടത്തിൽ കൃത്യമായി നൽകിയെങ്കിലും പിന്നീട്‌ മുടങ്ങി. ഇതിനെ തുടർന്ന് കരാർ റദ്ദാക്കിയ സർക്കാർ തീരുമാനത്തിനെതിരെ മഹാനാമി ഉടമ 2014ൽ കോടതിയെ സമീപിച്ചു. ഈ കേസിൽ സർക്കാർ വിജയിച്ചതോടെ കരാർ റദ്ദാക്കുന്നത്.

2003ലാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നൽകിയത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ലും കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്.


കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക നൽകാതായതോടെ കടം കൂടി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നൽകേണ്ടത് 47.84 ലക്ഷം രൂപയായി ഉയർന്നു. തുടർന്ന് 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കി. അതോടെ ഉടമ കോടതിയിൽ പോയി.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിന്‌ നൽകിയ വിധിയിൽ കരാറുകാരന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകാനും പണമടയ്‌ക്കാൻ രണ്ടാഴ്‌ചകൂടി അനുവദിക്കാനും ഹൈക്കോടതി നിർദേശിച്ചു. അനുവദിച്ച സമയത്തിനുള്ളിൽ പണമടയ്‌ക്കാൻ കരാറുകാരന് കഴിഞ്ഞില്ല. കോടതിയുടെ അനുമതിയോടെയാണ് പാട്ടക്കരാർ റദ്ദാക്കിയിരിക്കുന്നത്.