ഗുണ്ടാ സംഘാംഗങ്ങള്‍ ഏറ്റുമുട്ടിയ സംഭവം : നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു
Thursday, October 17, 2024 4:17 AM IST
കോതമംഗലം: കുടിപ്പകയില്‍ ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഗുരുതര പരിക്കേറ്റ രണ്ട് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ കീഴ്മാട് കരിയാപറമ്പില്‍ മനാഫ് (36), കോതമംഗലം നെല്ലിക്കുഴി കമ്മത്തുകുടി നാദിര്‍ഷ (33) എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടാ സംഘാംഗങ്ങളായ അയിരൂര്‍പാടം സ്വദേശി സിബി ചന്ദ്രന്‍, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്, ദേവിഷ് എന്നിവരാണ് റിമാന്‍ഡിലായത്.


തിങ്കളാഴ്ച രാത്രി കോതമംഗലത്ത് ബാറില്‍ വച്ചാണ് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കോതമംഗലം പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിവന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അമ്യൂസ്‌മെന്‍റ് പാര്‍ക്ക് കറുകടം അന്‍വറും സംഘവും ഓടക്കാലി റഫീഖും സംഘവും ചേര്‍ന്നാണ് ലേലത്തില്‍ പിടിച്ചത്.

ഇതുമായി ബന്ധപ്പെട്ട പണം ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ബാറില്‍ വച്ച് പോര്‍വിളി നടത്തി ഏറ്റുമുട്ടലിൽ കലാശിച്ചത്.