പശ്ചിമ കൊച്ചിക്കാരുടെ യാത്രാദുരിതത്തിന് മൂന്നാംനാളും ശമനമില്ല
Friday, October 18, 2024 1:21 AM IST
കൊച്ചി: അറ്റകുറ്റപ്പണിക്കായി കുണ്ടന്നൂര്‍, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലങ്ങള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് പശ്ചിമ കൊച്ചിക്കാരുടെ യാത്രാദുരിതത്തിന് മൂന്നാം നാളും കുറവില്ല. നഗരത്തിലേക്ക് പ്രവേശിക്കുന്ന തോപ്പുംപടി ബിഒടി പാലവും ഹാര്‍ബര്‍ പാലവും കടന്നുകിട്ടാന്‍ വലയുകയാണ്. പാലം ഇറങ്ങിയാലും കടുത്ത ഗതാഗത കുരുക്കിലൂടെ മണിക്കൂറുകളോളം റോഡില്‍ നിരങ്ങി വേണം വാഹനയാത്രക്കാര്‍ക്ക് തേവര വരെ എത്താന്‍.

രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. മണിക്കുറുകളോളം ഗതാഗതക്കുരുക്കില്‍ കിടന്ന് സമയം വൈകിയാണ് ഏറെ പേരും ജോലി സ്ഥലങ്ങളിലും മറ്റും എത്തുന്നത്. സമയക്രമം പാലിക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ ബസുകളുടെ സര്‍വീസുകള്‍ തെറ്റി. തിരക്കുള്ള സമയത്തുപോലും ബസുകള്‍ ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവരുന്നതിനാല്‍ യാത്രക്കാരും വലയുകയാണ്.


പ്രധാന റോഡ് അടഞ്ഞതോടെ, ഫോര്‍ട്ട്‌കൊച്ചി ഫെറി വഴി എറണാകുളം നഗരത്തിലേക്ക് എത്താനും ജനം ശ്രമിക്കുന്നുണ്ട്. ഫെറിയില്‍ വലിയ തിരക്കാണിപ്പോള്‍. ഇവിടെയും വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം കിടക്കേണ്ടിവരുന്നു. രണ്ട് പാലങ്ങളും ഒരേ സമയത്ത് അടച്ചിട്ടതും, ജോലികള്‍ ഒരുമാസംവരെ നീളുമെന്ന് പറയുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദുരിതം ഒരുമാസം നീളുമെന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍.