ഉദ്ഘാടനം ഇന്ന് : കലൂർ മാര്‍ക്കറ്റ് തുറന്നാലും പുനരധിവാസം വൈകും
Friday, October 18, 2024 2:04 AM IST
കൊച്ചി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ നവീകരണം പൂര്‍ത്തിയായ കലൂരിലെ ജിസിഡിഎ മാര്‍ക്കറ്റിന്‍റെ നിര്‍മാണ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കുമെങ്കിലും പുനരധിവാസം വൈകും. കടമുറികളുടെ വാടകയുടെ കാര്യത്തിലും ഡെപ്പോസിന്‍റെ കാര്യത്തിലും അന്തിമ തീരുമാനമാകാത്തതാണ് വൈകാന്‍ കാരണം. മാത്രമല്ല മാലിന്യ സംസ്‌കരണ സംവിധാനങ്ങളും എര്‍പ്പെടുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പുനരധിവാസം നടത്തി മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച് തുടങ്ങാന്‍ രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ജിസിഡിഎ പറയുന്നത്.

കോര്‍പറേഷനാണ് പുനരധിവാസം നടത്തേണ്ടത്. നിലവിലെ കലൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികളുമായി കോര്‍പറേഷന്‍ ചര്‍ച്ച നടത്തിവരികയാണ്. നേരത്തെ ഉണ്ടായിരുന്ന നിരക്കില്‍ വര്‍ധനവ് ഉണ്ടാകും. ഇക്കാര്യം നേരത്തെ തന്നെ ജിസിഡിഎ സൂചിപ്പിച്ചിരുന്നു. വാടക പുനക്രമീകരിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുകയിലും വര്‍ധനവ് ഉണ്ടാകും. ഇക്കാര്യത്തില്‍ വ്യാപാരികളുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ മുഴുവന്‍ കടകളും പുതിയ മാര്‍ക്കറ്റിലേക്ക് മാറിയേക്കില്ല. എന്നാല്‍ ക്രമേണ ഇവര്‍ക്ക് പഴയ മാര്‍ക്കറ്റില്‍ നിന്ന് മാറേണ്ടി വരുമെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്.

മത്സ്യ, മാംസ, പലചരക്ക്, പച്ചക്കറികള്‍ ഉള്‍പ്പടെ 50 ലേറെ കടകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 12 കടകള്‍ക്ക് മാത്രമേ കോര്‍പറേഷന്‍റെ ലൈസന്‍സ് ഉള്ളൂ. ലൈസന്‍സ് പുതുക്കി നല്‍കുകയില്ലെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റിലെ മുഴുവന്‍ കടകളും ഒഴിഞ്ഞു പോകേണ്ടിവരും. ഇവര്‍ക്ക് പുതിയ മാര്‍ക്കറ്റിലേക്ക് വരികെയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ലെന്നാണ് ജിസിഡിഎ പറയുന്നത്.

കലൂര്‍ മണപ്പാട്ടിപറമ്പിനടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പു കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച മാര്‍ക്കറ്റ് നവീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലാണ് പുതിയ മാര്‍ക്കറ്റ്. സിഎസ്എംഎല്ലിന്‍റെ സാമ്പത്തിക സഹായത്തോടെ 5.87 കോടിയാണ് നവീകരണത്തിനായി മുടക്കി. ഇറച്ചി, മത്സ്യം, പഴം, പച്ചക്കറി എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


മാര്‍ക്കറ്റിന്‍റെ മുഖഭാഗത്തും ഉള്‍വശത്തുമായി ആകെ 84 കടമുറികളുണ്ട്. രണ്ടാം നിലയിലേക്ക് ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റിന് മുന്‍വശത്തും ചുറ്റുവശങ്ങളിലുമായി 60 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് സൗകര്യവും സജ്ജമാണ്. ബാനര്‍ജി റോഡ്, കലൂര്‍ മെട്രോസ്‌റ്റേഷന്‍, മണപ്പാട്ടിപ്പറമ്പ്, ശാസ്ത ടെമ്പിള്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാം.

മഴവെള്ള സംഭരണി, അഗ്‌നിശമന സജ്ജീകരണങ്ങള്‍, സര്‍വീസ് ലിഫ്റ്റ്, ഫയര്‍ ഫൈറ്റിംഗ് ടാങ്ക്, ശുചിമുറി, ഇലക്‌ട്രിക്കല്‍ റൂം, ഡ്രെയിന്‍ നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്തവും കൊഴുപ്പും അടങ്ങിയ മലിനജലം സംസ്‌കരിക്കാന്‍ 250 ലിറ്റര്‍ കപ്പാസിറ്റിയുള്ള എഫ്ലയന്‍റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റും ജൈവ, ഖരമാലിന്യ സംസ്‌കരണ പ്ലാന്‍റുമാണ് ഇനി നിര്‍മിക്കാനുള്ളത്. ഇതിന് ആറ് മാസക്കാലം വേണ്ടിവരും. അതുവരെ മാലിന്യം ബ്രഹ്മപുരത്തേക്ക് നീക്കുന്നതിനായി കൊച്ചി കോര്‍പറേഷൻ കൈമാറും.

നടത്തിപ്പ് സ്വകാര്യ
ഏജന്‍സിക്ക്

മാര്‍ക്കറ്റിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ സ്വാകര്യ ഏജന്‍സിക്ക് കൈമാറുന്നതിനാണ് തീരുമാനം. ക്ലീനിംഗ്, സെക്യൂരിറ്റി ഉള്‍പ്പടെയുള്ള കാര്യങ്ങളാകും സ്വകാര്യ ഏജന്‍സിക്ക് നല്‍കുക. ദുര്‍ഗന്ധം ഇല്ലാത്ത വൃത്തിയുള്ള മാര്‍ക്കറ്റായി എക്കാലവും നിലനിര്‍ത്തുന്നതിനാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് ജിസിഡിഎ പറഞ്ഞു. ഇതിന്‍റെ ടെണ്ടര്‍ നടപടികളും പുരോഗമിക്കുകയാണ്.