പറക്കോട്ട് കുളത്തിലെ മുങ്ങിമരണം: എഫ്ഐആർ ഹാജരാക്കാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
Friday, October 18, 2024 5:55 AM IST
തിരുവനന്തപുരം: ഇക്കഴിഞ്ഞ മേയ് 30നു നേമം വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടുകുട്ടികൾ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു നേമം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ കേസിന്‍റെ നിലവിലെ അവസ്ഥയും വിശദമാക്കി നേമം എസ്എച്ച്ഒ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.

കേസ് നവംബർ അഞ്ചിനു പരിഗണിക്കും. കുളത്തിന്‍റെ നവീകരണം നിർത്തിവച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. കുളത്തിനകത്ത് മറ്റൊരു ചെറുകുളം ഉണ്ടെന്നും ഇത് ആരുടേയും ശ്രദ്ധയിൽപെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


ചെറുകുളത്തിൽ അകപ്പെട്ടാണു കുട്ടികൾ മരിച്ചതെന്നു പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം കമ്മീഷനെ അറിയിച്ചു. നവീകരണം നടന്നപ്പോൾ ചെറുകുളം സ്ലാബ് കൊണ്ട് അടച്ചിരുന്നെങ്കിൽ അപകടം സംഭവിക്കുകയില്ലായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു. കുളത്തിന്‍റെ നവീകരണം നടത്തിയതു ജലസേചന വകുപ്പാണെന്നു നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു.