തട്ടാംപടി- നീറിക്കോട് റോഡിൽ തെരുവുനായ് ശല്യം രൂക്ഷം
Thursday, October 17, 2024 4:05 AM IST
കരുമാലൂർ: തട്ടാംപടി- നീറിക്കോട് റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കാൽനട വാഹനയാത്രികർക്കു പേരെ നായ്ക്കൾ ചാടി വീഴുന്നതായി പരാതി.

പത്തോളം തെരുവുനായ്ക്കളുടെ കൂട്ടമാണ് ഈ റോഡിന്‍റെ വശങ്ങളിലായി തമ്പടിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്ന വിദ്യാർഥികൾക്കു നേരെയും ഇരുചക്രവാഹനങ്ങൾക്കു നേരെയും നായ്ക്കൾ ചാടി വീഴുകയാണ്. സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നായ്ക്കളുടെ താവളമാണ്.

രണ്ടു മാസത്തിനിടെ ആലങ്ങാട് പഞ്ചായത്ത് പരിധിയിൽ ഏഴു പേരെയും കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ മൂന്നു പേരെയും കരുമാലൂർ പഞ്ചായത്ത് പരിധിയിൽ മൂന്നു പേരെയും തെരുവുനായ്ക്കൾ കടിച്ചിരുന്നു.


സ്കൂളുകൾക്കു സമീപവും തെരുവുനായ്ക്കളുടെ ശല്യം ഏറിയതോടെ സ്കൂൾ അധികൃതരും പരാതി നൽകുന്നുണ്ട്. എന്നാൽ പരിഹാരമാകുന്നില്ല. നായ്ക്കളുടെ ആക്രമണം ഏറി വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ഇടപെട്ടു പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് ആവശ്യം.