കോട്ടപ്പുറം അക്വാസിറ്റി പാർപ്പിട സമുച്ചയത്തിലെ താമസം റദ്ദാക്കിയതായി നോട്ടീസ്
Thursday, October 17, 2024 4:06 AM IST
ആലങ്ങാട്: കോട്ടപ്പുറം അക്വാസിറ്റി പാർപ്പിട സമുച്ചയത്തിലെ താമസം റദ്ദാക്കിയതായി കാണിച്ച് അധികൃതർ നോട്ടിസ് പതിച്ചു. ആർഡിഒയുടെ ഉത്തരവ് അനുസരിച്ചു പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ നിർദേശ പ്രകാരമാണു കരുമാലൂർ പഞ്ചായത്താണു നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണം നടക്കാത്തതും അഗ്നി സുരക്ഷാ സംവിധാനം ഒരുക്കാത്തതുമാണ് നടപടിക്കു കാരണം.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിനായുള്ള പ്ലാന്‍റ് ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലെന്നും ശുചിമുറി മാലിന്യം വൻതോതിൽ തോടുകളിലേക്കും സമീപത്തെ പാടത്തേക്കും ഒഴുക്കി വിടുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നു മാലിന്യപ്രശ്നം പരിഹരിക്കണമെന്നും അഗ്നി സുരക്ഷാസംവിധാനം കാര്യക്ഷമമാക്കണമെന്നും കാണിച്ചു പാർപ്പിട സമുച്ചയ ഉടമയ്ക്ക് ആർഡിഒ നോട്ടിസ് നൽകിയിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഇതൊന്നും പാലിച്ചിരുന്നില്ല.


തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ പലതവണ പ്രതിഷേധം നടന്നു. സംഭവം കൂടുതൽ രൂക്ഷമായതോടെയാണ് ആർഡിഒ ഉത്തരവിറക്കിയത്.

ഇന്നലെ പഞ്ചായത്ത് അധികൃതർ നേരിട്ടെത്തി നോട്ടീസ് പതിക്കുകയായിരുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ നിർമിച്ച കെട്ടിടങ്ങൾക്കു നമ്പറിട്ടു നൽകിയതു കരുമാലൂർ പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നു താമസക്കാർ പറഞ്ഞു. പാർപ്പിട സമുച്ചയ ഉടമയ്ക്കും പഞ്ചായത്തിനും പറ്റിയ വീഴ്ചയിൽ താമസക്കാരെ ബലിയാടാക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.