ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിയില്ല : ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Friday, October 18, 2024 2:57 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വയോധികന് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെന്‍റ് ചെയ്തു.

മലപ്പുറം ആർടിഒ ഡി റഫീക്കിന്‍റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സബ് ആർടിഒ രമേശാണ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തത്.

ഇതര ബസ് ജീവനക്കാർക്ക് കൂടി ഇത് താക്കീതാകുമെന്നും ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട് എന്നും ജോയിന്‍റ് ആർടിഒ പറഞ്ഞു.പെരിന്തൽമണ്ണ ജോയിന്‍റ് ആർടിഒക്ക് 68 കാരനായ പൂപ്പലം മനഴി ടാറ്റാ നഗർ സ്വദേശി നൽകിയ പരാതിയിലാണ് ലൈസൻസ് സസ്പെന്‍റ് ചെയ്തത്.

മാസങ്ങൾക്ക് മുൻപ് ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന സ്ത്രീയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരേയും ഇതേ തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.ഒക്ടോബർ ഒമ്പതിന് വൈകിട്ട് 4.40-ന് പെരിന്തൽമണ്ണ സ്വകാര്യ സ്റ്റാന്‍റിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂരിൽ പോകുന്ന ബസിലാണ് 68 കാരൻ കയറിയത്.


വളാഞ്ചേരിയിൽ നടന്ന സീനിയർ സിറ്റിസൺ കൺവൻഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധികൻ. ഇദ്ദേഹത്തിന് ഇറങ്ങേണ്ട മനഴി ടാറ്റാ നഗറിന് മുൻപുള്ള എല്ലാ സ്റ്റോപ്പിലും നിർത്തിയ ബസ് ഇദ്ദേഹത്തിന് ഇറങ്ങേണ്ട ടാറ്റാ നഗർ സ്റ്റോപ്പിൽ നിർത്താൻ അപേക്ഷിച്ചിട്ടും നിർത്താതെ പോയി മുന്നിലുള്ള മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ടതായാണ് ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ പറയുന്നത്. തുടർന്ന് മോട്ടോർ വാഹന വകുപ് നടത്തിയ പരിശോധനയിലാണ് അധികൃതരുടെ കർശന ശിക്ഷണ നടപടി ഉണ്ടായത്.