അത്താണിയിൽ കാൽനടയാത്ര ദുഷ്കരം
Friday, October 18, 2024 2:04 AM IST
നെടുമ്പാശേരി: ദേശീയ പാതയിൽ നെടുമ്പാശേരി വിമാനത്താവള റോഡ് സിഗ്നൽ ജംഗ്‌ഷൻ മുതൽ അത്താണി സിഗ്നൽ വരെയുള്ള പാതയോരത്ത് കാൽനട യാത്രക്കാർക്ക് ദുരിതയാത്ര. ഇരു സിഗ്നലുകൾക്കുമിടയിൽ സമീപത്തെ അസീസി ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും പ്രദേശവാസികളുമാണ് ഏറെ വലയുന്നത്.

ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്താണ് കാൽനടയാത്ര പ്രയാസകരമായി മാറിയത്. ഈ ഭാഗത്ത് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് ജംഗ്‌ഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 18 വർഷം മുമ്പ് ഭൂമി ഏറ്റെടുത്തെങ്കിലും ദേശീയപാത അഥോറിറ്റി യാതൊരു നിർമാണ പ്രവർത്തനവും നടത്തിയിട്ടില്ല. ഇടപ്പിള്ളി മുതൽ മണ്ണുത്തി വരെയുള്ള ദേശീയ പാതയിൽ ഏറ്റവും ഇടുങ്ങിയ റോഡാണ് ഇവിടെയുള്ളത്.


കാൽനട യാത്രക്കാരും സൈക്കിൾ യാത്രക്കാരും നിരന്തരം അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ദേശീയപാത ഏറ്റെടുത്ത ഭൂമിയിൽ റോഡ് വീതികൂട്ടി നിർമിക്കണമെന്ന് സിപിഎം അത്താണി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.ആർ. സുരേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.