പുനർനിർമാണം ഒന്നര വർഷമായി വൈകുന്നു : കുണ്ടും കുഴിയുമായി കലൂര്‍-കതൃക്കടവ് റോഡ്
Thursday, October 17, 2024 3:57 AM IST
കൊച്ചി: ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെങ്കേമമായി നടത്തിയ കലൂര്‍ -കതൃക്കടവ് റോഡിന്‍റെ നവീകരണം വൈകുന്നു. കഴിഞ്ഞ വര്‍ഷം മേയ് 19ന് നിര്‍മാണോദ്ഘാടനം നടത്തി 17 മാസമായിട്ടും കെകെ റോഡിന്‍റെ പുനര്‍നിര്‍മാണം ആരംഭിച്ചില്ലെന്ന് മാത്രമല്ല നടപ്പാത നവീകരിച്ച് സൗന്ദര്യവത്കരിക്കുന്ന ജോലികള്‍ പോലും പൂർത്തീകരിക്കാനായില്ല.

പണി അനിശ്ചിതമായി നീളുന്നതിനനുസരിച്ച് റോഡിലെ കുഴികളുടെ എണ്ണവും കൂടുന്നു. കതൃക്കടവ് മുതല്‍ കടവന്ത്ര വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായി ഒരു ഡസനിലേറെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പല കുഴികളും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുണ്ടാക്കുന്ന വിധം ആഴവും വലിപ്പവുമേറിയതാണ്.

മെറ്റല്‍ചിപ്സ് നിറച്ച് താത്കാലിക പരിഹാരം കാണുന്നുണ്ടെങ്കിലും മഴയില്‍ വീണ്ടും പഴയപടിയാകും. നഗര ഹൃദയത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂര്‍-കതൃക്കടവ് റോഡില്‍ സമഗ്ര പുനരുദ്ധാരണം നടന്നിട്ട് കാലങ്ങളായി. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തി താത്കാലിക പരിഹാരം കണ്ടാലും കുണ്ടും കുഴിയുമായി വീണ്ടും അപകട ഭീഷണിയാകും.

ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കി പണിയാനുള്ള ശ്രമം ജിസിഡിഎ ആരംഭിച്ചത്. 22 മീറ്റര്‍ വീതിയും 3.2 കിലോ മീറ്റര്‍ നീളവുമുള്ള റോഡ് 30 കോടിയോളം ചെലവഴിച്ച് നവീകരിക്കുന്നതിനാണ് പദ്ധതി. ഇതിനു മുന്നോടിയായി ഇരുവശത്തേയും നടപ്പാതകള്‍ നവീകരിച്ച് സൗന്ദര്യ വത്കരണം നടത്തണം. കെഎംആര്‍എല്ലാമാണ് ഇതിനായി മുന്നോട്ടു വന്നത്.


കഴിഞ്ഞ ജൂണ്‍ മാസത്തോടെ നടപ്പാത നിര്‍മാണത്തിന്‍റെ പണികള്‍ നിശ്ചലമായി. ഫണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് ജിസിഡിഎ പറയുമ്പോള്‍ മീഡിയനുകളിലേയും നടപ്പാതകളിലേയും പോസ്റ്റുകള്‍ മാറ്റി നല്‍കാത്തതിനാലാണ് പണികള്‍ പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് കെഎംആര്‍എല്ലിന്‍റേയും വിശദീകരണം. പോസ്റ്റുകളില്‍ നിന്ന് വാടക ഇടാക്കുന്നത് ജിസിഡിഎ ആണ്.

നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാകാതെ റോഡു പണി ആരംഭിക്കാനാകില്ല. മുടങ്ങിക്കിടക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ജിസിഡിഎ ചെയര്‍മാനും കെഎംആര്‍എല്‍ എംഡിയും അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നടപ്പാതകളിലെ പോസ്റ്റുകള്‍ മാറ്റിക്കിട്ടിയാല്‍ പണികള്‍ പൂനരാരംഭിക്കാനാകുമെന്നാണ് കെഎംആര്‍എല്ലും പറയുന്നത്.