ചുരമില്ലാത്ത വയനാടൻ പാത: തടസം നിന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്ക്
Wednesday, October 23, 2024 2:56 AM IST
കൊട്ടിയൂർ: ചുരമില്ലാത്ത വയനാടൻ പാതയ്ക്ക് തടസം പണിതത് വനം വകുപ്പ് മാത്രമല്ലെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും വ്യക്തമാകുന്ന രേഖ പുറത്ത്. കേരളം കണ്ട ഏറ്റവും മികച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന് പേരുകേട്ട ജി.സുധാകരൻ നിർദേശിച്ചിട്ടു പോലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചുരമില്ലാ പാതയെ അവഗണിച്ചെന്നുമാണ് വ്യക്തമാകുന്നത്.

2017 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ റോഡിനെക്കുറിച്ച് പഠനം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വയനാടിനേയും കണ്ണൂരിനേയും ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാത നടപ്പിലാകാതിരുന്നതിന് പിന്നിൽ ചുരം റോഡുകളുടെ പേരിൽ ലഭിക്കുന്ന ഫണ്ടിന്‍റെ വിനിയോഗത്തിനുള്ള സ്വാതന്ത്ര്യമാണ് പ്രധാന കാരണമാകുന്നത് എന്നും ആക്ഷേപമുണ്ട്. വയനാട്ടിലേക്കുള്ളതെല്ലാം ചുരം പാതകളും അത്തരം റോഡുകൾ എല്ലാം പൊതുമരാമത്ത് വകുപ്പിലെ പ്രത്യേകമായുള്ള ചുരം ഡിവിഷനു കീഴിലുമായിരുന്നു.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ചുരം ഡിവിഷനു കീഴിലെ റോഡുകളെങ്കിൽ പണികൾ നടത്താൻ പ്രത്യേക പ്ലാനോ എസ്റ്റിമേറ്റോ തിരക്കിട്ട് തയാറാക്കേണ്ട ആവശ്യമില്ല. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾ വേഗത്തിൽ ചെയ്യാൻ ആവശ്യമായ തുക അനുവദിക്കുകയാണ് രീതി.

കണ്ണൂർ വയനാട് ജില്ലകൾ തമ്മിൽ ബന്ധപ്പെടാൻ ചുരമില്ലാ പാത തുറന്നു കൊടുക്കണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് വിഷയത്തെക്കുറിച്ച് പരിശോധനയ്ക്കും നടപടികൾക്കും റിപ്പോർട്ടിനും എന്ന് കുറിച്ച് 2017 ഡിസംബറിൽ ആണ് മന്ത്രി ജി.സുധാകരൻ കണ്ണൂരിലെ എൻജിനിയർക്ക് നിർദേശം നൽകിയിരുന്നത്. ഫയൽ നമ്പറിട്ട് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ നിർദേശത്തിനു മുകളിൽ യാതൊരു വിധ പ്രത്യക്ഷ നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. അന്നത്തെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ശ്രീധരനാണ് ചുരമില്ലാ പാതയിൽ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനേയും നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചത്. സണ്ണി ജോസഫ് എംഎൽഎ, ഇപ്പോൾ മന്ത്രിയായ ഒ.ആർ കേളു, ഇപ്പോഴത്തെ നിയമ സഭാ സ്‌പീക്കർ എ.എൻ.ഷംസീർ, അന്നത്തെ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് എന്നിവരും പങ്കെടുത്തു.