വെസ്റ്റ്‌ നൈൽ പനി: ജാഗ്രത പുലർത്താൻ നിർദേശം
Wednesday, October 23, 2024 2:56 AM IST
ശ്രീകണ്ഠപുരം: വെസ്റ്റ് നൈൽ പനി റിപ്പോർട്ട്‌ ചെയ്ത ചെങ്ങളായിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് എം. നമ്പൂതിരിപ്പാടിന്‍റ നിർദേശ പ്രകാരം ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ. സി. സച്ചിന്‍റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സന്ദർശനം നടത്തി.

ചെങ്ങളായി പഞ്ചായത്തിൽ നടന്ന ആർആർടി മീറ്റിംഗിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി,ചെങ്ങളായി മെഡിക്കൽ ഓഫീസർ, ആയുഷ്, ഹോമിയോ,വെറ്റിനറി മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് സംഘം വെസ്റ്റ് നൈൽ പനി റിപ്പോർട്ട്‌ ചെയ്ത കുട്ടിയുടെ വീട് സന്ദർശിച്ചു.

കൊതുകിന്‍റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.പരിസരപ്രദേശങ്ങളിലെ വീട്ടുകാർക്ക് കൊതുക് കടി ഏല്ക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകി. പ്രദേശത്ത് അസ്വഭാവികമായി പക്ഷികൾ ചത്ത് വീഴുന്ന സാഹചര്യമുണ്ടോ എന്ന് മനസിലാക്കുന്നതിനായിവളർത്തു പക്ഷികളെ വിൽക്കുന്ന ചെങ്ങളായിയിലെ പെറ്റ് ഷോപ്പിൽ പരിശോധന നടത്തി വിവരം ശേഖരിച്ചു.

രോഗ ലക്ഷണങ്ങൾ

ഭൂരിഭാഗം പേരിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കില്ലെങ്കിലും പനി, ഓക്കാനം, പേശി വേദന, ഛർദി, തിണർപ്പ് എന്നിവ രോഗം ബാധിച്ചവരിൽ കാണപ്പെടുന്നു. ഒരു ശതമാനം പേരിൽ രോഗം തലച്ചോറിനെ ബാധിക്കുകയും ബോധക്ഷയം, ജെന്നി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടൽ, പക്ഷാഘാതം എന്നിവ സംഭവിക്കുകയും മരണകാരണമാവുകയും ചെയ്യുന്നുണ്ട്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗം. പ്രത്യേകിച്ച് രാത്രികാലത്തുള്ള കൊതുകു കടി. കൊതുക് കടി തടയുന്നതിനായി ലേപനങ്ങൾ പുരട്ടാം. ശരീരം മൂടും വിധമുള്ള വസ്ത്രങ്ങൾ ധരിക്കാം, ഉറങ്ങുമ്പോൾ കൊതുകു വല ഉപയോഗിക്കാം. കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു നശീകരണ യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം. ഏറ്റവും പ്രധാനമായുള്ളത് കൊതുകിന്‍റെ ഉറവിടങ്ങൾ മലിനസ്രോതസുകൾ എന്നിവ നശിപ്പിക്കുക എന്നതാണ്.

മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല

വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല. പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് രോഗവ്യാപനം നടക്കുന്നത്. ക്യൂലക്‌സ് പെൺകൊതുകുകൾ ആണ് രോഗം പരത്തുന്നത്.

രാത്രി കാലങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. കാക്ക വർഗത്തിൽപ്പെട്ട പക്ഷികളിലാണ് വെസ്റ്റ് നൈൽ രോഗത്തിന് കാരണമാകുന്ന വൈറസിനെ കൂടുതലായി കാണുന്നത്. പക്ഷികളിൽ ഈ രോഗം മരണകാരണമാവുന്നുണ്ട്.