ഉഡുപ്പി-കരിന്തളം വൈദ്യുത ലൈൻ: കർഷക രക്ഷാസമിതി നേതാക്കളും വൈദ്യുതി മന്ത്രിയുമായി ചർച്ച ഇന്ന്
Wednesday, October 23, 2024 2:19 AM IST
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുത ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് കർഷകർക്കും മറ്റു സ്ഥലമുടമകൾക്കുമുള്ള നഷ്ടപരിഹാര പാക്കേജും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കർഷകരക്ഷാസമിതി നേതാക്കൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ വച്ചാണ് ചർച്ച.

കർഷകരക്ഷാസമിതിയെ പ്രതിനിധീകരിച്ച് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, കൺവീനർ കെ. നാരായണൻകുട്ടി, വൈസ് ചെയർമാൻ എം.കെ.ഭാസ്കരൻ അട്ടേങ്ങാനം, ട്രഷറർ സത്യനാഥ് കമ്പിക്കാനം, ഫ്രാൻസിസ് ജോസഫ് കാട്ടുകുക്കെ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ഉന്നത ഉദ്യോഗസ്ഥരും ജില്ലയിൽ നിന്നുള്ള എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കും.

വൈദ്യുത ലൈനിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയും കാർഷിക വിളകളും നഷ്ടമാകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ ദീർഘകാലമായി സമരപരിപാടികൾ നടക്കുകയാണ്. ആദ്യമായാണ് മന്ത്രി നേരിട്ടുതന്നെ വിഷയത്തിൽ ഇടപെട്ട് കർഷകരക്ഷാസമിതി നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുന്നത്.

400 കെവി ലൈൻ കടന്നുപോകുന്ന വഴിയിലുടനീളം 46 മീറ്റർ വീതിയിലുള്ള സ്ഥലത്തിനും കാർഷികവിളകൾക്കും ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന് തത്തുല്യമായ നിരക്കിൽ നഷ്ടപരിഹാരം കണക്കാക്കി നൽണമെന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാനമായും മുന്നോട്ടുവയ്ക്കുകയെന്ന് കർഷകരക്ഷാസമിതി ചെയർമാൻ ഷിനോജ് ചാക്കോ അറിയിച്ചു. ഈ 46 മീറ്ററിനുള്ളിൽ വരുന്ന വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും ദേശീയപാതയ്ക്കായി ഏറ്റെടുത്ത കെട്ടിടങ്ങൾക്ക് തുല്യമായ നിരക്കിൽ നഷ്ടപരിഹാരം നൽകണം. വൈദ്യുത ലൈനിനായി ടവറുകൾ നിർമിക്കാൻ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക അടിയന്തിരമായി കൊടുത്തുതീർക്കണം. നടുവിലൂടെ വൈദ്യുതലൈൻ കടന്നുപോകുന്നതുമൂലം ഉപയോഗശൂന്യമാകുന്ന താരതമ്യേന ചെറിയ സ്ഥലങ്ങൾ പൂർണമായും ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണം.


ലൈൻ കടന്നുപോകുന്ന സ്ഥലങ്ങൾ 46 മീറ്റർ വീതിയിൽ കൃത്യമായി അടയാളപ്പെടുത്തി സ്ഥലമുടമകളെ അറിയിക്കുകയും സ്ഥലത്തിനും കാർഷികവിളകൾക്കമുള്ള നഷ്ടപരിഹാരം കൊടുത്തുതീർക്കുകയും ചെയ്തതിനു ശേഷം മാത്രമേ പ്രവൃത്തികൾ തുടങ്ങാൻ പാടുളളൂ. മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ പെട്ടെന്നൊരുദിവസം ഉദ്യോഗസ്ഥരും തൊഴിലാളികളും പോലീസ് അകമ്പടിയോടെ കൃഷിയിടങ്ങളിലെത്തി കാർഷികവിളകൾ വെട്ടിനശിപ്പിക്കുന്ന സാഹചര്യം അനുവദിക്കാനാവില്ല. കാർഷികവിളകൾക്ക് നിശ്ചയിച്ച പുതുക്കിയ നഷ്ടപരിഹാരം നേരത്തേ നഷ്ടം സംഭവിച്ചവർക്കും മുൻകാല പ്രാബല്യത്തോടെ നൽകണം.

ഉത്തരകേരളത്തിലെ ഊർജപ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും കർഷകർക്കും സ്ഥലമുടമകൾക്കും നാമമാത്രമായ നഷ്ടപരിഹാരം മാത്രം നൽകി ഒഴിവാക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നതെന്നും ഷിനോജ് ചാക്കോ വ്യക്തമാക്കി. വൈദ്യുത ലൈൻ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം 46 മീറ്റർ വീതിയിൽ നിർമാണ പ്രവർത്തനങ്ങളോ കാർഷികവിളകളോ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. വാഴകൃഷി പോലും വെട്ടിനശിപ്പിക്കപ്പെടുന്ന അവസ്ഥയാണ് മറ്റിടങ്ങളിലുണ്ടായത്.

ഇത്രയും സ്ഥലം സ്വന്തം പേരിൽ നികുതിയടച്ച് സംരക്ഷിച്ചുവയ്ക്കാമെന്നല്ലാതെ ഒരാവശ്യത്തിനും ഉപയോഗിക്കാനാകാത്ത നിലയാകും. വില്ക്കാൻ ശ്രമിച്ചാൽ പോലും ആരും വാങ്ങില്ല. ബാങ്ക് വായ്പ പോലും എടുക്കാനാവില്ല. ഈ രീതിയിൽ നിലനിർത്തുന്നതിനു പകരം സർക്കാർ തന്നെ മതിയായ നഷ്ടപരിഹാരം തന്ന് അത്രയും സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യമാണ് കർഷകരക്ഷാസമിതി മുന്നോട്ടുവയ്ക്കുന്നതെന്ന് ഷിനോജ് ചാക്കോ പറഞ്ഞു.

ഉഡുപ്പി-കരിന്തളം ലൈനിന്‍റെ കാര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ നടപ്പാക്കുന്ന കരിന്തളം-വയനാട് ലൈനിനും അതേ നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.