കാണാതായ പതിമൂന്നുകാരിയെ ഊട്ടിയിൽ കണ്ടെത്തി; മ ുഖ്യപ്രതിയും അറസ്റ്റിൽ
Wednesday, October 23, 2024 2:56 AM IST
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽനിന്നും കാണാതായ പതിമൂന്നുകാരിയെയും യുവാവിനെയും ഊട്ടിയിൽ കണ്ടെത്തി.

പെൺകുട്ടിയുടെ മാതാവ് പോലീസിൽ നൽകിയ പരാതിയിൽ നല്കിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻ ഷൗക്കത്തലി(18) യെയും പെൺകുട്ടിയെയും കഴിഞ്ഞ ദിവസം ഊട്ടിയിലെ ലോഡ്ജിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഊട്ടിയിലെ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോകാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ.പി. സനീദിനെ (18) നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

ഷൗക്കത്തലിയുമായി പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്‍റെ നിർദേശപ്രകാരം മാഹി പോലീസിന്‍റെ ധൃതഗതിയിലുള്ള അന്വേഷണത്തിന്‍റെ ഫലമായാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ബന്ധുക്കളെ ഏല്പിച്ചു.


കോടതിയിൽ ഹാജരാക്കിയ ഷൗക്കത്തലിയെ മാഹി ജുഡീഷൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത് മാഹി സബ് ജയിലിലേക്കയച്ചു. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം, പള്ളൂർ എസ്എച്ച്ഒ സി.വി. റെനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്ഐമാരായ കിഷോർ കുമാർ, സരോഷ് കുമാർ, എഎസ്ഐ സി. വി. ശ്രീജേഷ്, മഹേഷ്, സ്പെഷൽ ഗ്രേഡ് വനിത എസ്ഐ ബീന പാറമ്മേൽ, ഡ്രൈവർ ശ്രീദേവ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.‌