കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ വെള്ളക്കെട്ടിനു ശാശ്വതപരിഹാരമായി ഓട..!
Friday, October 18, 2024 4:12 AM IST
കൊരട്ടി: സിഗ്നൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാൻ ദേശീയപാതയ്ക്ക് കുറുകെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടക്കുന്ന ഈ ഓട ഉപയോഗപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.

വർഷങ്ങൾക്കുമുമ്പ് ദേശീയപാത നാലുവരിപാതയുടെ നിർമാണം നടക്കുമ്പോഴാണ് ജംഗ്ഷനിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് നിവാരണത്തിനായി ദേശീയപാതയ്ക്ക് കുറുകെ ഇത്തരമൊരു ഓട സ്ഥാപിച്ചത്. ഓടയിലേക്കെത്തുന്ന വെള്ളം ഒഴുക്കിക്കളയുന്നത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിന്ന പശ്ചാത്തലത്തിലാണ് താത്കാലികമായി ഈ ഉദ്യമം ഉപേക്ഷിച്ചത്. പാതയോരങ്ങളിലെ കാനകളും കാര്യക്ഷമമായിരുന്നില്ല.

നിലവിൽ ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പാതയുടെ ഇരുഭാഗങ്ങളിലും കാനകൾ നിർമിക്കുന്നതിനാൽ ഈ ഓടയെ കൃത്യമായി ഉപയോഗപ്പെടുത്താനാകും.

ദേശീയപാതയുടെ കിഴക്കൻ മേഖലകളായ കോനൂർ, ജമുന നഗർ, പ്രസ് വളപ്പ്, കിൻഫ്ര, ഇൻഫോപാർക്ക് തുടങ്ങിയ ഇടങ്ങളിൽനിന്നു മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ജംഗ്ഷനിലെ വെള്ളക്കെട്ടിന് കാരണമാകാറുണ്ട്.


ഇവിടെയെത്തുന്ന വെള്ളം കൊരട്ടി പോലീസ് സ്റ്റേഷനു സമീപമുള്ള ഓടയിലൂടെയാണ് വിടുന്നതെങ്കിലും സുഗമമായി ഒഴുകാറില്ല എന്നതാണ് യാഥാർഥ്യം. ചേറും മാലിന്യങ്ങളും നിറഞ്ഞ് ഓടകളും കാനകളും അടഞ്ഞുകിടക്കുന്നതുമൂലം ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. ഓട്ടോറിക്ഷാ സ്റ്റാൻഡിലൂടെയാണ് വെള്ളത്തിന്‍റെ ഒഴുക്ക്.

വെള്ളം നിറയുന്നതോടെ പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളും കാൽനടയാത്രികരും ദുരിതത്തിലാകുകയാണ് പതിവ്. കാലങ്ങളായി കാനകളിൽ ശുചീകരണപ്രവൃത്തികൾ നടക്കാത്തതും വാട്ടർ ലെവൽ നോക്കാതെയുള്ള കാനയുടെ നിർമിതികളുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഭൂമിശാസ്ത്രപരമായി ഉയർന്നു കിടക്കുന്ന കിഴക്കൻ മേഖലയിൽനിന്നു ഒഴുകിയെത്തുന്ന മഴവെള്ളം കാനകൾ അടഞ്ഞുകിടക്കുന്നതുമൂലം വർഷങ്ങളായി ദേശീയപാതയിലൂടെയും ഉപറോഡുകളിലൂടെയുമാണ് ഒഴുകാറുള്ളത്. വിഷയം വാർത്തകളായി മാറുമ്പോൾ താത്കാലിക പരിഹാരവുമായി അധികൃതരെത്തും.