പാർട്ടി ഏല്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുമെന്നു രമ്യ ഹരിദാസ്
Thursday, October 17, 2024 2:00 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കോണ്‍ഗ്രസിൽ ഇത്രയുംകാലം പ്രവർത്തിച്ചതിന്‍റെ അനുഭവസന്പത്തുള്ളതുകൊണ്ട് പാർട്ടി തന്നെ വിശ്വാസത്തിലെടുത്ത് ഏല്പിച്ചിരിക്കുന്ന ദൗത്യം ഭംഗിയായി നിറവേറ്റുമെന്നു ചേലക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പാലക്കാടുനിന്ന് തൃശൂരിലേക്കു വരുന്നതിനിടെ ദീപികയോടു സംസാരിക്കുകയായിരുന്നു രമ്യ.

കഴിഞ്ഞ ആറുവർഷമായി ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എളിയപ്രവർത്തകയാണ് താൻ. ഈ മണ്ഡലത്തിലെ എല്ലാവരുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. ആലത്തൂർ ലോക്സഭാമണ്ഡലത്തിലുൾപ്പെടുന്ന ചേലക്കര നിയോജകമണ്ഡലത്തിലെ ഏതു വീട്ടിൽ കയറിച്ചെന്നാലും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തയാളാണ് താനെന്നും രമ്യ അഭിപ്രായപ്പെട്ടു. അതുതന്നെയാണ് തന്‍റെ വിജയപ്രതീക്ഷ. ചേലക്കരയിലെ വോട്ടർമാർ തന്നെ പിന്തുണയ്ക്കുമെന്നും കൂടെയുണ്ടാകുമെന്നുമുള്ള വലിയ ആത്മവിശ്വാസം തനിക്കുണ്ട്.


ബ്ലോക്ക്പഞ്ചായത്ത് മെംബറായി തുടങ്ങിയ പരിചയസന്പന്നതയിൽനിന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടി ഏല്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് സജീവമായി പ്രവർത്തകരോടൊപ്പം പോവുകയെന്നതാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയെന്ന നിലയിൽ ചെയ്തിട്ടുള്ളത്. ആ ആത്മവിശ്വാസംതന്നെയാണ് കൈമുതൽ. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നല്ല മത്സരം കാഴ്ചവയ്ക്കാൻ സാധിച്ചു.

കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളോടും ഇടതുസര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങളോടുമുള്ള എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അത്തരം കാര്യങ്ങളോടുള്ള പ്രതികരണമായിട്ടായിരിക്കും ചേലക്കരയിലെ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് നടത്തുക. അതിനാല്‍ ശുഭപ്രതീക്ഷയാണ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്കും തന്‍റെ പാര്‍ട്ടിക്കുമുള്ളതെന്നും രമ്യ വിശദീകരിച്ചു.