കാർഷികപ്രശ്നങ്ങളും വികസനവും ചർച്ച
Thursday, October 17, 2024 2:00 AM IST
സ്വന്തം ലേഖകൻ

തൃശൂർ: മണ്ണിൽ പണിയെടുത്തു പൊന്നുവിളയിക്കുന്ന മലയോരമണ്ണിൽ ഇടതുവലതു മുന്നണികൾക്കുമുന്പിൽ ചോദ്യമായി ഉയരുക കാർഷികപ്രശ്നങ്ങളും വികസനവും. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംപി രമ്യ ഹരിദാസ് പ്രചാരണം തുടങ്ങി. എൽഡിഎഫ് സ്ഥാനാർഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്‍റും എംഎൽഎയുമായ യു.ആർ. പ്രദീപായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി സ്ഥാനാർഥിയാരെന്ന് ഉടനറിയാമെന്നു നേതാക്കൾ പറഞ്ഞു.

മലയോരമണ്ഡലം കാൽനൂറ്റാണ്ടിലേറെയായി ഇടതുകോട്ടയാണ്. 1996 മുതൽ കെ. രാധാകൃഷ്ണൻ ജയിച്ചുകയറിയ മണ്ഡലത്തിൽ 2006ൽ യു.ആർ. പ്രദീപിനെ ഇറക്കി നടത്തിയ പരീക്ഷണവും വിജയിച്ചു. രാധാകൃഷ്ണൻ ആലത്തൂർ എംപിയായി ജയിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

1965ൽ മണ്ഡലം രൂപീകരിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.കെ. ബാലകൃഷ്ണനിലൂടെ കോണ്‍ഗ്രസ് കൊടിപാറിച്ചു. 1997ൽ കോണ്‍ഗ്രസ് സപ്തകക്ഷിമുന്നണിയുടെ ഭാഗമായി പി. കുഞ്ഞനും. 1970 മുതൽ തുടർച്ചയായി വിജയങ്ങൾ ആവർത്തിച്ച കെ.കെ. ബാലകൃഷ്ണൻ മന്ത്രിയായി. 1982ൽ സി.കെ. ചക്രപാണിയിലൂടെ സിപിഎം ആദ്യമായി മണ്ഡലം പിടിച്ചു. എന്നാൽ, 87ൽ ഡോ. എം.എ. കുട്ടപ്പനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1991ൽ എം.പി. താമിയുടെ വിജയത്തിനുശേഷം കോണ്‍ഗ്രസ് ചേലക്കരയിൽ പച്ചതൊട്ടിട്ടില്ല. 96 മുതൽ സംസ്ഥാനത്തു ഭരണം മാറിമാറിഞ്ഞെങ്കിലും ഇടതിന്‍റെ മുന്നേറ്റം തടയാൻ കഴിഞ്ഞില്ല.


തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുന്നണികൾ ഇത്തവണ പതിനായിരത്തോളം വോട്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.

ലോക്സഭാ മണ്ഡലത്തിൽ തോറ്റെങ്കിലും ചേലക്കരയിൽ നടത്തിയ മികച്ച പ്രകടനമാണ് രമ്യ ഹരിദാസിനെ തുണച്ചത്. വികസനത്തിന്‍റെ ചർച്ചകൾക്കൊപ്പം കാർഷികപ്രശ്നങ്ങളും ഇക്കുറി വിഷയമാകും. തൃശൂർ പൂരമടക്കമുള്ള വിഷയങ്ങൾ എങ്ങനെ ബാധിക്കുമെന്നും പ്രചാരണം മുന്നേറുന്പോൾ വ്യക്തമാകും. തുടർച്ചയായി മണ്ഡലം കൈവശംവച്ചിട്ടും വികസനം എത്രയെന്ന ചോദ്യമാകും ഇടതിനു നേരിടേണ്ടിവരിക. ഇതേ പ്രശ്നം രമ്യക്കു മുന്പിലുമുണ്ട്. ഏതാനും മാസങ്ങൾക്കുമുന്പു നടന്ന തെരഞ്ഞെടുപ്പിൽ തോറ്റയാളെ വീണ്ടും മത്സരിപ്പിച്ചതിലെ കണക്കുകൂട്ടൽ എങ്ങനെ ബാധിക്കുമെന്നും കണ്ടറിയണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുള്ളൂർക്കര, ചേലക്കര, പഴയന്നൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യക്കു ലീഡ് ലഭിച്ചത്. ബാക്കി ആറു പഞ്ചായത്തിലും കെ. രാധാകൃഷ്ണനാണ് വോട്ട് കൂടുതൽ. ആരോഗ്യമേഖല, കാർഷികവിളകളുടെ വിലയിടിവ്, വന്യജീവിആക്രമണ പ്രശ്നങ്ങൾ, കുടിവെള്ളം എന്നിവയാണു ജനങ്ങൾക്കുമുന്പിലെ പ്രശ്നങ്ങൾ. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ടതില്ലെന്ന ആശ്വാസവും മുന്നണികൾക്കുണ്ട്.