ഇരിങ്ങാലക്കുട നഗരസഭയിൽ മേരിക്കുട്ടി ജോയ് രണ്ടാംതവണയും ചെയർപേഴ്സൺ
Wednesday, October 16, 2024 7:07 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയ്ക്ക്. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേരിക്കുട്ടി ജോയ്ക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ആര്‍. വിജയയ്ക്ക് 15 ഉം വോട്ട് ലഭിച്ചു. എട്ട് വോട്ടുകള്‍ അസാധുവായി. മേരിക്കുട്ടി ജോയ് ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ (എല്‍ ആന്‍ഡ് എ) കെ. ശാന്തകുമാരി പ്രഖ്യാപിച്ചു.

യുഡിഎഫിലെ ധാരണപ്രകാരം സുജ സഞ്ജീവ്കുമാര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. 41 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 17 നും എല്‍ഡിഎഫിന് 16 ഉം ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്.

നിലവിലെ ഭരണസമിതിയുടെ അവശേഷിക്കുന്ന ഒരു വർഷത്തെ ഭരണസാരഥ്യമാണ് പതിനേഴാം വാര്‍ഡില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട മേരിക്കുട്ടിയില്‍ വന്നുചേര്‍ന്നിരിക്കുന്നത്. 2010-15 ഭരണസമിതിയില്‍ 2014 മേയ് 12 മുതല്‍ ഒക്ടോബര്‍ 31 വരെ മേരിക്കുട്ടി ചെയര്‍പേഴ്‌സണ്‍സ്ഥാനം വഹിച്ചിട്ടുണ്ട്. 17 വര്‍ഷം വിദേശത്തും 14 വര്‍ഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും നേഴ്‌സായി സേവനം ചെയ്തിരുന്നു. 2023 ജൂണില്‍ സഹകരണ ആശുപത്രി ഡെപ്യൂട്ടി നഴ്‌സ് മാനേജര്‍ ആയി വിരമിച്ചു. വെറ്ററിനറി സര്‍വകലാശാല റിട്ടയേഡ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ജോയ് മുണ്ടാടന്‍ ആണ് ഭര്‍ത്താവ്. മകള്‍: അമേന്ദ (ഐടി ഉദ്യോഗസ്ഥ). മരുമകന്‍: ആഷീഷ് കുര്യന്‍ (ഇന്‍ഡസ് ബാങ്ക്, മുബൈ).


ചെയര്‍പേഴ്‌സണായി ചുമതലയേറ്റ മേരിക്കുട്ടിക്ക് വൈസ്‌ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.


എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധു

ആദ്യറൗണ്ട് തെരഞ്ഞെടുപ്പില്‍ മേരിക്കുട്ടി ജോയ്ക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ആര്‍. വിജയയ്ക്ക് 16 ഉം ബിജെപി സ്ഥാനാര്‍ഥി സ്മിത കൃഷ്ണകുമാറിന് എട്ടും വോട്ടുകൾ ലഭിച്ചു.

രണ്ടാംറൗണ്ടില്‍ ബിജെപിയുടെ എഴംഗങ്ങളുടെയും എല്‍ഡിഎഫിലെ ഒരംഗത്തിന്‍റെയും അടക്കം എട്ട് വോട്ടുകള്‍ അസാധുവായി. കൗണ്‍സിലിലെ പ്രതിപക്ഷ നേതാവും എല്‍ഡിഎ് സ്ഥാനാര്‍ഥിയുമായ അഡ്വ. കെ.ആര്‍. വിജയ ബാലറ്റ് പേപ്പറിനു പിറകില്‍ ഒപ്പിടാഞ്ഞത് വോട്ട് അസാധുവാക്കി. ആരോഗ്യപരമായ കാരണത്താല്‍ രണ്ടാം റൗണ്ടില്‍ ബിജെപി അംഗം സരിത സുഭാഷ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നേരത്തെ മടങ്ങി. ബിജെപിയുടെ എഴ് അംഗങ്ങള്‍ രണ്ടാം റൗണ്ടില്‍ വോട്ട് രേഖപ്പെടുത്തിയില്ല.

അവിശുദ്ധ കൂട്ടുകെട്ട്: ബിജെപി

എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് അസാധുവായത് നഗരസഭയിലെ എല്‍ഡിഎഫ് - യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്‍റെ തെളിവാണെന്നും വരുംദിവസങ്ങളില്‍ ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി അറിയിച്ചു.