സംവിധാനങ്ങൾ എത്രവന്നാലും അടിസ്ഥാനകാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്യുകതന്നെ വേണം: കമ്മീഷണർ
Thursday, October 17, 2024 2:00 AM IST
തൃശൂർ: സിസിടിവി കാമറകളോ മറ്റു സംവിധാനങ്ങളോ എത്രതന്നെ വന്നാലും പോലീസ് സേനയിൽ ചെയ്യാനുള്ള അടിസ്ഥാനകാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്യുകതന്നെ വേണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ.

പി. ബാലചന്ദ്രൻ എംഎൽഎയുടെ പ്രത്യേക വികസനഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവഴിച്ച് ഒരുക്കിയ പോലീസിന്‍റെ സിസിടിവി കാമറ സർവെയ്‌ലൻസ്, ഡാറ്റ സ്റ്റോറേജ് സെന്‍റർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സ്വിച്ച് ഓണ്‍ കർമവും പ്രവർത്തന ഉദ്ഘാടനവും സിറ്റി പോലീസ് കണ്‍ട്രോൾ റൂം പരിസരത്ത് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണുകളായാലും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ ആണെങ്കിലും പോലീസിനും പരിമിതികളുണ്ടെന്നു കമ്മീഷണർ പറഞ്ഞു. അതുകൊണ്ടാണ് സിസിടിവി കാമറകളുടെ സഹായം സേനയ്ക്കു പ്രധാനപ്പെട്ടതായി മാറുന്നത്. എന്നാൽ, പല കേസുകളിലും കാമറകൾക്ക് ഒന്നുംചെയ്യാൻ സാധിക്കുന്നതല്ല. ജില്ലയിലെ വിവിധ കവർച്ചക്കേസുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


കവർച്ചസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കണ്ടെത്താൻ സിസിടിവി ഉപയോഗപ്രദമായെങ്കിലും അവ വ്യാജ നന്പർ പ്ലേറ്റ് വച്ചതിനാൽ പിടികൂടാൻ പ്രയാസമായിരുന്നു. എന്നാൽ വാഹനപരിശോധനയിൽ അവർ കുടുങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പോലീസ് ചെയ്യേണ്ടതായ അടിസ്ഥാന കാര്യങ്ങൾ ചെയ്യുകതന്നെ വേണമെന്ന് താൻ ആവശ്യപ്പെടുന്നത്. പണ്ടുകാലങ്ങളിൽ പോലീസ് സേനയ്ക്ക് ഓരോ കാര്യങ്ങളും എങ്ങനെയാണ് ചെയ്യേണ്ടതെന്ന അറിവുണ്ടായിരുന്നുവെന്നും അതെല്ലാം അവരുടെ കേസന്വേഷണത്തിൽ വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡീഷണൽ എസ്പി കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. എസിപി എൻ.എസ്. സലീഷ്, കെപിഒഎ തൃശൂർ സിറ്റി പ്രസിഡന്‍റ് കെ.സി. ബൈജു, വെസ്റ്റ് എസ്എച്ച്ഒ ലാൽകുമാർ, എൻ.എസ്. സജീവൻ, ജിജോ തുടങ്ങിയവർ പ്രസംഗിച്ചു.