കാമറക്കണ്ണിൽപെട്ടു, കളഞ്ഞുപോയ അരലക്ഷം തിരികെക്കിട്ടി
Friday, October 18, 2024 4:12 AM IST
തൃശൂർ: നഗരത്തിലെ സിസിടിവിയുടെ ഗുണം, കുട്ടൻകുളങ്ങര സ്വദേശിയുടെ കളഞ്ഞുപോയ അരലക്ഷംരൂപ തിരികെക്കിട്ടി. വിവിധയിടങ്ങളിൽ സ്ഥാപിച്ച സിസിടിവി കാമറാദൃശ്യങ്ങൾ മൂന്നുമണിക്കൂർ പരിശോധിച്ചാണു പോലീസ് പണം നഷ്ടപ്പെട്ടതെവിടെയെന്നു കണ്ടെത്തിയത്.
കഴിഞ്ഞ 15നാണു പാലസ് റോഡിലേക്കുള്ള യാത്രയിൽ കുട്ടൻകുളങ്ങര സ്വദേശിയുടെ സഞ്ചിയിൽനിന്ന് അമ്പതിനായിരം രൂപയുടെ ഒരുകെട്ട് നോട്ട് വീണുപോയത്. പണം നഷ്ടപ്പെട്ടതറിഞ്ഞയാൾ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈസ്റ്റ് ഇൻസ്പെക്ടർ എം.ജെ. ജിജോ യുടെ നിർദേശപ്രകാരം എസ് ഐ ഷിബു, സിപിഒ അനീഷ് എന്നിവർ ചേർന്ന് കാമറ കൺ ട്രോളിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പണം ഒരു ഓട്ടോഡ്രൈവർക്കു കിട്ടിയതായി മനസിലായത്.


ഓട്ടോറിക്ഷക്കാരനെ കണ്ടെത്തുകയും നഷ്ടപ്പെട്ട തുക കൺട്രോൾ റൂമിന്‍റെ പുതിയ കെട്ടിടത്തിലെ കാമറ സർവയലൻസ് ഡാറ്റ സ്റ്റോറേജ് സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ കമ്മീഷണർ ആർ. ഇളങ്കോ ഉടമസ്ഥനു നല്കുകയും ചെയ്തു.