എടിഎം കവര്‍ച്ച: പോലീസ് തെളിവെടുപ്പ് നടത്തി
Thursday, October 17, 2024 2:00 AM IST
ഇരിങ്ങാലക്കുട: എടിഎം മെഷീന്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പുനടത്തി. കവര്‍ച്ചനടന്ന മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് തെളിവെടുപ്പു നടന്നത്. ഇന്നലെ വൈകീട്ട് നാലേകാലോടെ കനത്ത പോലീസ് ബന്തവസിലായിരുന്നു തെളിവെടുപ്പ് നടന്നത്. പിടിയിലായ അഞ്ചുപ്രതികളെ മാപ്രാണത്ത് കൊണ്ടുവന്നുവെങ്കിലും മൂന്നുപേരെ മാത്രമാണ് തെളിവെടുപ്പിനായി പോലീസ് ബസില്‍നിന്ന് ഇറക്കിയത്.

പ്രതികളായ ഇര്‍ഫാന്‍(32), സാബിര്‍ ഖാന്‍(26), മുഹമ്മദ് ഇക്രം(42) എന്നി പ്രതികളുമായാണ് പോലീസ് തെളിവെടുത്തത്. അഞ്ചുപേരും സംഭവസ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഈ മൂന്നുപേര്‍ മാത്രമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നു ഇറങ്ങി കവര്‍ച്ച നടത്തിയത്. മറ്റു പ്രതികളായ മുബാറക്, സൗക്കിന്‍ എന്നിവരെ ബസില്‍ നിന്നിറക്കിയില്ല. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. പ്രതികള്‍ കവര്‍ച്ച നടത്തിയ രീതി പോലീസിനോടു വ്യക്തമാക്കി.


സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ ഒരുമണിയോടെ ഹൈവേയില്‍നിന്നു കാറിലെത്തിയ സംഘം വണ്ടി ബ്ലോക്ക് റോഡില്‍ നിർത്തി തൊട്ടടുത്ത ഇറച്ചിക്കടയ്ക്കുമുന്നിലെ സിസിടിവിയും എടിഎം കൗണ്ടറിനുള്ളിലെ കാമറകളും സ്പ്രേ പെയിന്‍റ് അടിച്ച് മറച്ച ശേഷമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നത്. എടിഎം കൗണ്ടറിനു പിന്നിലെ മുറിയില്‍ സ്ഥാപിച്ചിരുന്ന ഡിപിആറും സംഘം എടുത്തു.

തെളിവെടുപ്പ് അരമണിക്കൂറിലേറെനീണ്ടു. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.