സ്‌കൂളില്‍ പോകാന്‍ ഏണികയറി മതിലുചാടണം
Thursday, October 17, 2024 2:00 AM IST
ഇരിങ്ങാലക്കുട: ആല്‍ബിനു സ്‌കൂളില്‍പോകാന്‍ ഏണികയറി മതിലുചാടണം. ഇരിങ്ങാലക്കുട കോളജ് - പൂതംകുളം ജംഗ്ഷന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി വീടിനുമുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതിവന്നത്.

ഠാണാ- കോളജ് ജംഗ്ഷന്‍ റോഡില്‍ കോട്ടൂരാന്‍വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിനു വീടിനു പുറത്തേക്കിറങ്ങണമെങ്കില്‍ മതിലുചാടണം. ഏണികയറി സമീപത്തെ പറമ്പിലേക്ക് എത്തിയാലാണ് മെയിന്‍ റോഡിലേക്ക് വന്നുചേരുന്ന വഴിയിലെത്തുവാന്‍ സാധിക്കുക.

റോഡുപണി ആരംഭിച്ച അന്നുമുതല്‍ ഒന്നരമാസമായി തുടരുകയാണ് ഇവരുടെ ഈ ദുരിതം. ഈ കുടുംബത്തിലുണ്ടായിരുന്ന ഇവരുടെ അമ്മ 91 കാരിയായ ത്രോസ്യ സെബാസ്റ്റ്യനെ പുത്തന്‍വേലിക്കരയിലെ മകളുടെ വീട്ടിലേക്കുമാറ്റി. റോഡുപണി ആരംഭിച്ചതോടെ താഴ്ത്തി മണ്ണെടുത്തു. മാത്രമല്ല നടവഴിക്കായി ഒരു സ്ലാബ് ഇട്ടുതരണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അതിനു തയാറായില്ല. ഇതോടെ വീടിനുമുന്നിലെ റോഡിലേക്ക് കടക്കാന്‍ സാധിക്കാതായി.

വീട്ടിലേക്കുള്ള പൈപ്പു കണക്ഷന്‍പോലും ഇപ്പോള്‍ വിഛേദിച്ചിരിക്കുകയാണ്. മഴക്കാലമായതിനാലും കിണര്‍ ഉള്ളതിനാലും കുടിവെള്ളം മുട്ടിയിട്ടില്ല. രണ്ടുവര്‍ഷംമുമ്പ് വാട്ടര്‍ അഥോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനുംകൂടി ഒരുലക്ഷം രൂപ ചെലവിട്ടാണ് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ നേടിയതെന്ന് ചാക്കോ പറഞ്ഞു. ഈ റോഡിലെ മറ്റൊരു കുടുംബം റോഡുപണി ആരംഭിച്ചപ്പോള്‍ ബന്ധുവീട്ടിലേക്ക് താമസംമാറ്റി.

റോഡുപണി ആരംഭിച്ച് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും എങ്ങുമെത്താത്ത നിലയിലാണിപ്പോള്‍.