ദേശീയപാത വികസനം: അശാസ്ത്രീയമായി നിർമിച്ച കാനകൾ പൊളിച്ചുനീക്കി
Thursday, October 17, 2024 2:00 AM IST
കൊരട്ടി: ദേശീയപാത കൊരട്ടി സർവീസ് സഹകരണബാങ്കിന് സമീപം അശാസ്ത്രീയമായി നിർമിച്ച കാനകൾ പൊളിച്ചുനീക്കുന്നു.

കാനകൾ നിലവിലെ സർവീസ് റോഡിന്‍റെ നിരപ്പിൽതന്നെ നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ദേശീയപാത വികസനത്തിന്‍റെ പേരിൽ തികച്ചും അശാസ്ത്രീയ നിർമാണ പ്രവൃത്തികളാണ് കൊരട്ടി മേഖലയിൽ നടക്കുന്നതെന്ന് വിവിധ കോണുകളിൽനിന്നു പരാതികളുയർന്ന പശ്ചാത്തലത്തിൽ നിർമിതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ദീപിക വാർത്ത നൽകിയിരുന്നു. കൊരട്ടി പഞ്ചായത്ത്, സേവ് കൊരട്ടി, മർച്ചന്‍റ്സ് അസോസിയേഷൻ, എൽഡിഎഫ് തുടങ്ങിയ സംഘടനകൾ വിവിധ തലങ്ങളിൽ നിവേദനങ്ങൾ സമർപ്പിച്ചതിനൊപ്പം പ്രതിഷേധസമരങ്ങളും സംഘടിപ്പിച്ചു.

ജംഗ്ഷനിലെ സോഡിയാക് ബാർ മുതൽ വാഴപ്പിള്ളി ടവർ വരെ കിടങ്ങിന് സമാനമായ വിധത്തിലാണ് കാനനിർമാണത്തിനായി മണ്ണെടുത്തത്. ഭൂനിരപ്പിൽനിന്നു ആറടിയോളം താഴ്ചയിൽ മണ്ണെടുത്ത് കാന നിർമിച്ചുതുടങ്ങിയത് ഏറെ ആശങ്ക ഉയർത്തി. ആ നിരപ്പിൽതന്നെ സർവീസ് റോഡ് നിർമിക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

ഭൂനിരപ്പിൽനിന്നു താഴ്ത്തി മണ്ണെടുത്ത് കാനയും സർവീസ് റോഡും നിർമിക്കുന്നത് മേഖലയിലെ ബാങ്കുകളിലും വാണിജ്യസ്ഥാപനങ്ങളിലും വരുന്ന ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ദുരിതമായി മാറുമെന്ന പരാതികൾക്കിടെയാണ് അധികൃതരുടെ ആശ്വാസ നടപടി. കൂടാതെ ചിലയിടങ്ങളിൽ പ്രൊട്ടക്ടിംഗ് വാൾ നിർമിച്ചതിനുശേഷം മണ്ണ് നിറയ്ക്കണമെന്നിരിക്കെ മണ്ണെടുത്ത് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢശ്രമം താഴ്ത്തി മണ്ണെടുക്കുന്നതിന്‍റെ പിന്നിലുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. സമാനമായ കാന നിർമിതിയാണ് എതിർഭാഗത്തെ സർക്കാർ പ്രസിനു മുന്നിലുമുള്ളത്.


ഇതിനും പരിഹാരം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.നാടിന്‍റെ സ്പന്ദനങ്ങളറിഞ്ഞ്, ഗ്രാമപഞ്ചായത്തോ, അനുബന്ധ സംഘടനകളോ ആയി ഹൈവേ അഥോറിറ്റി കൂടിയാലോചനകളിലൂടെ ദേശീയപാതാ വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നു സ്പാനുകളിലായി തൂണുകളിലുയർത്തിയ പാലത്തിന്‍റെ നിർമാണം കൊരട്ടിയിൽ 25ന് ആരംഭിക്കാനാണ് ഹൈവേ അധികൃതരുടെ തീരുമാനം.

സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടവും സുരക്ഷാ മുന്നൊരുക്കവും ഉറപ്പുവരുത്തി സമ്പൂർണ മേൽപ്പാലവും മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള സർവീസ് റോഡുകളും ഉറപ്പാക്കിയതിനുശേഷം മാത്രമെ പ്രധാന റോഡിലെ നിർമാണം അനുവദിക്കൂവെന്നതിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് മർച്ചന്‍റ്സ് അസോസിയേഷനും സേവ് കൊരട്ടിയെന്ന സന്നദ്ധ സംഘടനയും.