പട്ടിക്കാട് ബസ് സ്റ്റാൻഡിനു സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
Friday, October 18, 2024 4:12 AM IST
പട്ടിക്കാട്: ദേശീയപാതയിൽ പട്ടിക്കാട് ബസ് സ്റ്റാൻഡിനുസമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊടകര സ്വദേശി രഞ്ജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെയും അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. സർവീസ് റോഡിലൂടെ പോയിരുന്ന ഓട്ടോറിക്ഷ ദേശീയപാതയിലേയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടെ ചരക്കുലോറിയിൽ ഇടിക്കുകയും ദേശീയപാതയിലൂടെ വന്നിരുന്ന പിക്കപ്പ് വാൻ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇരുവാഹനങ്ങളുടെയും ഇടയിൽപ്പെട്ട ഓട്ടോറിക്ഷ പൂർണമായും തകർന്നു. മുട്ട കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മുട്ട അപകടത്തെതുടർന്ന് റോഡിൽ ചിതറി. പിക്കപ്പ് വാനിന്‍റെ മുൻഭാഗവും ഭാഗികമായി തകർന്നു.


പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിഭാഗം, മണ്ണുത്തി ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തൃശൂരിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി.