അന്പതോളം വീടുകളിൽ വെള്ളംകയറി
Friday, October 18, 2024 4:12 AM IST
വാടാനപ്പിള്ളി: വാടാനപ്പിള്ളി, ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം. അന്പതോളം വീടുകൾ വെള്ളത്തിലായി. ഒരു വീടിന്‍റെ മേൽക്കൂര തകർന്നു. ഒട്ടേറെ തെങ്ങുകൾ കടപുഴകി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും വൈകീട്ടുമാണു കടലാക്രമണം രൂക്ഷമായത്.

അറക്കവീട്ടിൽ മറിയയുടെ വീടിനാണു നാശം ഉണ്ടായത്. വാടാനപ്പിള്ളി പഞ്ചായത്തിലെ ഒന്ന്, 17, 18 വാർഡുകളിലാണു കടലാക്രമണം.

കടൽഭിത്തി തകർത്താണു നിരയടിച്ച് വെള്ളം കരയിലേക്കു കയറിയത്. സീവാൾ റോഡും ഒലിച്ചുപോയി. വെള്ളംകയറിയതോടെ നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി. ബന്ധുക്കളുടെ വീടുകളിലേക്കാണു മാറിയത്. കുടിവെള്ളം മലിനമായതുമൂലം ദുരിതം ഇരട്ടിയായി.

ഫസൽ നഗർ, സൈനുദ്ദീൻ നഗർ, സൗഹൃദ നഗർ, തക്ഷശില പരിസരം, എകെജി നഗർ എന്നിവിടങ്ങളിലാണു വലിയതോതിൽ കടലേറ്റമുണ്ടായത്.


വീട്ടുകാർക്ക് അവശ്യസാധനങ്ങൾ മാറ്റാനുള്ള സമയം ലഭിക്കുന്നതിനുമുമ്പേ വെള്ളമുയർന്നു. ഇനിയും കടലാക്രമണം രൂക്ഷമായാൽ വീടുകൾ തകരുമെന്ന അവസ്ഥയാണ്.

പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നു ചാലുകീറി വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടു.

നിരന്തരമായുണ്ടാകുന്ന കടലേറ്റം പ്രതിരോധിക്കാനായി അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്ന് പഞ്ചായത്തംഗങ്ങളായ നൗഫൽ, രേഖ അശോകൻ എന്നിവർ ആവശ്യപ്പെട്ടു. നിരവധി റോഡുകളും കുടിവെള്ള പൈപ്പ്‌ലൈനുകളും തകർന്നു. അടിയന്തരമായി കുടിവെള്ളമെത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് വാടാനപ്പിള്ളി വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. ഈ മേഖലയിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് അധികൃതർക്ക് ജില്ലാകളക്ടർ നിർദേശം നല്കി.