അകമലയിൽ പ്രദേശവാസിക്കുനേരെ കാട്ടാന
Friday, October 18, 2024 4:12 AM IST
വടക്കാഞ്ചേരി:അകമലയിൽ പ്രദേശവാസിക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമെന്ന് ആക്രമണം നേരിടേണ്ടിവന്ന പൂക്കുന്നത്ത് ബാബു. കഴിഞ്ഞ രാത്രി ആനയുടെ ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബാബുവിനുനേരെ ആക്രമണോത്സുകതയോടെ കാട്ടാന പാഞ്ഞടുത്തത്. ഓടിമാറി മതിൽ ചാടി വീടിനുള്ളിൽ കയറിപ്പറ്റിയതുകൊണ്ടുമാത്രമാണ് താനിപ്പോഴും ജീവനോടെയുള്ളതെന്ന് ബാബു പറഞ്ഞു.

65 വർഷങ്ങൾക്കിപ്പുറം കുതിരാൻ തുരങ്കപാത തുറന്നതിനുശേഷമാണ് അകമലയിലേക്കുള്ള ആനത്താര സജീവമായത്. മലയോര കാർഷികമേഖലയായ അകമലയിലും പരിസരത്തും കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ നൂറുകണക്കിനു വീടുകളാണ് പുതിയതായി നിർമിച്ച് ജനപഥം സജീവമായത്.

വടക്കാഞ്ചേരി നഗരസഭയിൽ താരതമേന്യ വിലകുറഞ്ഞ ഭൂമി ലഭ്യമായിരുന്നപ്രദേശമായിരുന്നതിനാൽതന്നെ ഒട്ടനവധി പുതിയ കുടുംബങ്ങളും ഈ പ്രദേശത്ത് വീടുകൾ നിർമിച്ച് താമസിച്ചുവരുന്നുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ പല തവണകളായി അകമല, പട്ടാണിക്കാട് പ്രദേശങ്ങളിൽ കൃഷി നാശം വരുത്താറുണ്ടെങ്കിലും മനുഷ്യർ ഒച്ചവയ്ക്കുകയും പടക്കംപൊട്ടിക്കുകയും ചെയ്യുമ്പോൾ കാടു കയറിയിരുന്നകാട്ടാനകളാണിപ്പോൾ പ്രദേശവാസികൾക്കുനേരെ തിരിഞ്ഞിരിക്കുന്നത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആനകളെ കാടുകയറ്റിയത്.

സർക്കാർ അടിയന്തരമായി ഇടപെട്ട് സൗരവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.