സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിച്ച് കേരള എൻജിഒ അസോസിയേഷൻ
Thursday, October 17, 2024 2:00 AM IST
തൃശൂർ: ആനുകൂല്യങ്ങൾ സമയത്തുനൽകാതെ പിടിച്ചുവയ്ക്കുന്നതും നിഷേധിക്കുന്നതും ഇടതുസർക്കാരിന്‍റെ ചട്ടലംഘനവും സാമാന്യനീതിനിഷേധവുമാണെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ. ജീവനക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള എൻജിഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ കുറ്റപത്രസമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ആദ്യ‌വർഷത്തിലെ ഓണാഘോഷം സർക്കാർജീവനക്കാർക്കു നിഷേധിച്ചുകൊണ്ട് ഇറക്കിയ സർക്കുലർമുതൽ അവസാനം പുറപ്പെടുവിച്ച ജീവാനന്ദം എന്ന ശന്പളവിഹിതം പിടിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനംവരെയുള്ള ഉത്തരവുകൾ ഒരു ജനകീയ സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവൃത്തികളാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധിക്ഷേപത്തെതുടർന്നു കണ്ണൂർ എഡിഎം നവീൻ ബാബു ജീവൻ വെടിഞ്ഞ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്‍റ് എം.ഒ. ഡെയ്സൻ അധ്യക്ഷത വഹിച്ചു. അനിൽ അക്കര മുഖ്യാതിഥിയായി. എം.ജെ.തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണവും കുറ്റപത്ര വായനയും നടത്തി.

ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, കെ.വി. സനൽകുമാർ, ടി.ജി. രഞ്ജിത്ത്, ടി.പി. ഹനീഷ്കുമാർ, വി. യൂനസ് തുടങ്ങിയവർ പ്രസംഗിച്ചു.